തിരുവനന്തപുരം: കാശ്‌മീരിനെക്കുറിച്ച് ഫേസ്‌ബുക്കിൽ വിവാദമായ പരാമർശം നടത്തിയ കെ.ടി ജലീൽ ഡൽഹിയിലെ വിവിധ പരിപാടികൾ റദ്ദാക്കി കേരളത്തിലേക്ക് മടങ്ങിയെത്തി. ഡൽഹിയിൽ നോർക്ക സംഘടിപ്പിച്ച പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങൾ പടിക്കാനുളള നിയമസഭാസമിതി യോഗത്തിൽ ജലീൽ പങ്കെടുത്തില്ല. ഡൽഹിയിൽ അദ്ദേഹത്തിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധിക്കുമെന്ന് സൂചനകളെ തുടർന്നാണിത്. വിവാദങ്ങൾക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. കേരളാ ഹൗസിൽ മടങ്ങിയെത്തിയപ്പോഴും ജലീൽ പ്രതികരിച്ചിരുന്നില്ല. വീട്ടിൽ നിന്നും വിളിച്ചതിന് പിന്നാലെയാണ് ജലീൽ തിരികെ മടങ്ങിയതെന്ന് നിയമസഭാ സമിതി അദ്ധ്യക്ഷൻ എ.സി മൊയ്‌തീൻ അറിയിച്ചു. കാശ്‌മീരുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും യോജിക്കുന്ന നിലപാടാണ് സിപിഎമ്മിനുളളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെ.ടി ജലീലിന്റെ വിവാദ പരാമർശങ്ങളെ അംഗീകരിക്കാനാവില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. ഒരിക്കലും അംഗീകരിക്കാനാവാത്ത പ്രസ്‌താവനയാണ്. നിർഭാഗ്യകരമാണ് പരാമർശങ്ങൾ എന്നും ഇത് തന്നെ അശ്ചര്യപ്പെടുത്തിയെന്നും ഗവർണർ പറഞ്ഞു. ജലീലിനെതിരെ കേരളത്തിലും ഡൽഹിയിലും പരാതിയുണ്ട്. തിരുവനന്തപുരത്തും ഡൽഹിയിൽ ബിജെപി പ്രവർത്തകൻ ജി.എസ് മണി തിലക് മാർഗ് പൊലീസ് സ്‌റ്റേഷനിലുമാണ് പരാതി നൽകിയിരിക്കുന്നത്. നിയമസഭാ പ്രവാസിക്ഷേമകാര്യ സമിതിയംഗങ്ങളുടെ ഉത്തരേന്ത്യൻ സന്ദർശനത്തിനിടെ കാശ്‌മീരിൽ പോയ ശേഷമാണ് കെ.ടി ജലീൽ വിവാദ ഫേസ്‌ബുക്ക് കുറിപ്പിട്ടത്. പോസ്‌റ്റ് വിവാദമായതിനെ തുടർന്ന് കഴിഞ്ഞദിവസം പിൻവലിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |