മുംബയ്: യാത്രക്കാരന്റെ മൊബെെലിൽ വന്ന സന്ദേശം ആശങ്ക ഉയർത്തിയതോടെ മംഗളൂരു – മുംബയ് വിമാനം ആറു മണിക്കൂർ വൈകി. ഓഗസ്ത് 14 ഞായറാഴ്ച ഉച്ചയ്ക്ക് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് വിമാനം അട്ടിമറിക്കുന്നുണ്ടോയെന്ന് സംശയത്തെ തുടർന്നാണ് വിമാനം വെെകിയത്. മംഗളൂരുവിലേക്ക് പറക്കാനൊരുങ്ങിയ ഇൻഡിഗോ വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
സഹയാത്രികന്റെ മൊബൈലിൽ വന്ന സന്ദേശത്തെക്കുറിച്ച് ഒരു യുവതിയുടെ സംശമാണ് പ്രശ്‌നങ്ങൾക്ക് തുടക്കം കുറിച്ചത്. പരാതിയെത്തുടർന്ന് എല്ലാ യാത്രക്കാരോടും വിമാനത്തിൽനിന്ന് ഇറങ്ങാന്‍ ക്രൂ ആവശ്യപ്പെട്ടു. പിന്നാലെ ലഗേജ് വീണ്ടും പരിശോധിച്ചു. അട്ടിമറി ശ്രമങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പറക്കാൻ അനുമതി ലഭിച്ചത്.
വിമാനത്തിൽവച്ച് സഹയാത്രികന്റെ മൊബൈലിൽ വന്ന സന്ദേശം ഒരു യുവതി കാബിൻ ക്രൂവിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. കാബിൻ ക്രൂ ഈ വിവരം എയർ ട്രാഫിക് കൺട്രോളറെ അറിയിച്ചു.
പെൺസുഹൃത്തുമായി ചാറ്റ് ചെയ്യുകയായിരുന്നു വിമാനത്തിലെ യാത്രികൻ. ബംഗളൂരുവിൽ ഇതേ വിമാനത്തിൽ കയറാൻ കാത്തിരിക്കുകയായിരുന്നു ഇയാളുടെ സുഹൃത്ത്. സുരക്ഷയെക്കുറിച്ച് സുഹൃത്തുക്കൾ തമ്മിലുള്ളത് സൗഹൃദ ചാറ്റിംഗ് ആയിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മിഷണർ ശശികുമാർ വ്യക്തമാക്കി.
ഇയാളെ മണിക്കൂറുകൾ ചോദ്യം ചെയ്‌തതോടെ ഈ വിമാനത്തിൽ യാത്ര ചെയ്യാനായില്ല. പെൺസുഹൃത്തിനും വിമാനത്തിൽ കയറാൻ സാധിച്ചില്ല. വളരെ വെെകിയാണ് യാത്രക്കാരായ 185 പേരെയും വിമാനത്തിൽ പ്രവേശിക്കാൻ അനുവദിച്ചത്. വൈകുന്നേരം അഞ്ച് മണിക്കാണ് വിമാനം പുറപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |