പാലക്കാട്: ജില്ലയിൽ ഓണച്ചന്തകൾക്ക് ഈ മാസം 27ന് തുടക്കമാകും. സഹകരണമേഖലയിൽ 75 ചന്തകളും കൺസ്യൂമർ ഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റുകൾ വഴി 13 ചന്തകളുമാകും ഇത്തവണയുണ്ടാകുക. സഹകരണ ഓണച്ചന്ത 29 മുതൽ സെപ്തംബർ ഏഴുവരെയും സപ്ലൈകോയുടെ ജില്ലാ ഓണം ഫെയർ 27 മുതലും താലൂക്ക് ഫെയർ സെപ്‌തംബർ ഒന്നു മുതലും പ്രാദേശിക ഫെയറുകൾ മൂന്നിനും ആരംഭിക്കും. ഫെയറുകളെല്ലാം ഏഴിന് അവസാനിക്കും.
കൺസ്യൂമർ ഫെഡിൽ റേഷൻകാർഡിന്റെ അടിസ്ഥാനത്തിൽ ഒരു കുടുംബത്തിന് ആഴ്ചയിലൊരിക്കൽ ജയ, കുറുവ, കുത്തരി എന്നിവയിൽ ഒരിനം അഞ്ച് കിലോ വീതവും പച്ചരി രണ്ട് കിലോയും പഞ്ചസാര ഒരു കിലോയും ചെറുപയർ, വൻകടല, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി എന്നിവ അരക്കിലോയും അരലിറ്റർ വെളിച്ചെണ്ണയും നൽകും. 13 ഇനം സബ്സിഡി സാധനങ്ങൾക്ക് പുറമെ 43 ഇന നോൺ സബ്സിഡി സാധനങ്ങളും മിൽമ കിറ്റും ലഭിക്കും. നോൺ സബ്സിഡി സാധനങ്ങൾക്ക് പൊതു വിപണിയെക്കാൾ 10 മുതൽ 30 ശതമാനം വരെ വിലക്കുറവുണ്ടാകും. പഴം, പച്ചക്കറികളും ഓണം ഫെയറിന്റെ ഭാഗമായുണ്ടാകും. സേമിയ, പാലട, അരിയട, ചുവന്നുള്ളി, സവാള, ഉരുളക്കിഴങ്ങ്, കറിപ്പൊടികൾ, അരിപ്പൊടി, തേയില എന്നിവയും പ്രത്യേകം വിലക്കുറവിൽ ലഭിക്കും. സഹകരണ ഓണച്ചന്തയുടെ ജില്ലാതല ഉദ്‌ഘാടനം 30ന് തടുക്കശ്ശേരി സർവീസ് സഹകരണ ബാങ്കിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |