SignIn
Kerala Kaumudi Online
Friday, 26 April 2024 8.59 PM IST

ബാപ്പുട്ടി ഹാജിയുടെ ഒറ്റമുറി ലൈബ്രറി ഇനി ദാറുൽഹുദായുടെ ഭാഗം

hhhhhhh

തിരൂരങ്ങാടി : മാർക്കറ്റ് റോഡിലെ വലിയാട്ട് മൊയ്തീൻ കുട്ടി എന്ന ബാപ്പുട്ടി ഹാജിയുടെ ( 85 ) ഒറ്റമുറി വായനശാല ഇനി ചെമ്മാട് ദാറുൽഹുദാ ഇസ്ലാമിക സർവകലാശാലയുടെ ഭാഗമാവും. ബുധനാഴ്ച വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബാപ്പുട്ടിഹാജി നിര്യാതനായതോടെ നാടിന് നഷ്ടമായത് നിരവധി പേരെ വായനയുടെ വഴിയിലേക്ക് നടത്തിയ പൗരപ്രമുഖനെയാണ്. 1000 ത്തിലേറെ പുസ്തകങ്ങളടങ്ങിയ അദ്ദേഹത്തിന്റെ ഒറ്റമുറി നാടിന്റെ വായനശാലയായിരുന്നു . ഈ പുസ്തകങ്ങളാണ് ഇനി ദാറുൽഹുദാ ലൈബ്രറിയിലേക്ക് നൽകുക. തന്റെ കാലശേഷം പുസ്തകങ്ങൾ ദാറുൽഹുദായിലേക്ക് കൈമാറണമെന്ന് നേരത്തെ തന്നെ അദ്ദേഹം തീരുമാനിച്ചത്. ഇക്കാര്യം ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വിയെയും സെക്രട്ടറി യു. ഷാഫി ഹാജിയേയും നേരത്തെ തന്നെ അറിയിച്ചിരുന്നതായി മകൻ അഹമ്മദ് പറഞ്ഞു.

ആർക്കും എ പ്പോൾ വേണമെങ്കിലും ഇവിടെയത്തി പുസ്തകങ്ങൾ വായിക്കാം . മലയാളം , ഇംഗ്ലീഷ്,​ ഹിന്ദി, അറബി ഭാഷ കളിലുള്ള പുസ്തകങ്ങളുണ്ടായിരുന്നു. കുട്ടികളുടെ പുസ്തകങ്ങൾ , വിവിധ തരം ചരിത്ര പുസ്തകങ്ങൾ , പഴയകാല പതിപ്പുകൾ , മാസികകൾ എന്നിവയാൽ സമ്പന്നമായിരുന്നു ലൈബ്രറി. കുട്ടികളും മുതിർന്നവരുമൊക്കെ സ്ഥിരം സന്ദർശകരായിരുന്നു. പഴയ എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള ഹാജിക്ക് ചെറുപ്പം മുതൽ വായ നാശീലമുണ്ടായിരുന്നു . 1977 മുതൽ 25 വർഷത്തോളം സൗദിയിലെ തായിഫിൽ ജോലി ചെയ്തു . ഒരു പാടു പുസ്തകങ്ങളുമായാണ് മടങ്ങിയെത്തിയത് . പിന്നീട് സ്വന്തമായി കെട്ടിടം പണിഞ്ഞ് ലൈബ്രറി റൂം തയ്യാറാക്കി . 18 വർഷം മുമ്പ് ഉമ്മ മരിച്ച ശേഷം ലൈബ്രറിയിൽ തന്നെയാണ് കിടത്തവും ഭക്ഷണം പാകം ചെയ്യലും . ഭാര്യ : ഫാത്തിമ . ആറ് മക്കളുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIBRARY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.