SignIn
Kerala Kaumudi Online
Thursday, 25 April 2024 7.51 AM IST

ലോകായുക്ത ബിൽ സഭയിൽ അവതരിപ്പിച്ചു; അന്വേഷണ സംവിധാനം മാത്രമെന്ന് നിയമമന്ത്രി, ജുഡീഷ്യറിയ്ക്ക് മേലുള്ള കടന്നുകയറ്റമെന്ന് വി ഡി സതീശൻ

p-rajeev

തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടെ ലോകായുക്ത ബില്ല് നിയമസഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചത്. ബില്ലിനെതിരായ തടസവാദങ്ങൾ സ്പീക്ക‌ർ തള്ളിയതിന് പിന്നാലെയാണ് ബിൽ അവതരണം ആരംഭിച്ചത്.

ലോകായുക്ത ജുഡീഷ്യൽ സംവിധാനമല്ലെന്നും അന്വേഷണ സംവിധാനമാണെന്നും ബില്ല് അവതരിപ്പിക്കുന്നതിനിടെ നിയമമന്ത്രി വ്യക്തമാക്കി. അന്വേഷണം നടത്തുന്ന ഏജൻസി തന്നെ എങ്ങനെ ശിക്ഷ വിധിക്കും. ബില്ലിലെ വ്യവസ്ഥകളിൽ നിയമസഭയ്ക്ക് മാറ്റം വരുത്താനാകും. ഭേദഗതി ലോക്‌പാൽ നിയമവുമായി യോജിക്കുന്നതാണെന്നും രാജീവ് പറഞ്ഞു.

അതേസമയം, ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തുവന്നു. ഭേദഗതി സുപ്രീം കോടതി ഉത്തരവുകൾക്ക് വിരുദ്ധമാണ്. ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണ്. ഭേദഗതി വ്യവസ്ഥ ജുഡീഷ്യറിയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും സതീശൻ വിമർശിച്ചു. ജൂഡീഷ്യൽ തീരുമാനം എക്സിക്യൂട്ടീവിന് എങ്ങനെ തള്ളാൻ കഴിയുമെന്ന് ചോദിച്ച വി ഡി സതീശൻ, നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയാൻ നിയമമന്ത്രിയ്ക്ക് അധികാരമില്ലെന്നും തുറന്നടിച്ചു.

മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷനേതാവ്, നിയമ-റവന്യു മന്ത്രിമാർ എന്നിവരുടെ സമിതിക്കോ നിയമസഭയ്ക്കോ ലോകായുക്ത വിധി പുനഃപരിശോധിക്കാമെന്ന നിയമഭേദഗതിയാണ് ബില്ലിലൂടെ കൊണ്ടുവരുന്നത്. ഇത്തരത്തിലുള്ള സി.പി.ഐ നിർദ്ദേശം ഔദ്യോഗിക ഭേദഗതിയായി അംഗീകരിച്ചാകും ബില്ലിൽ ഉൾപ്പെടുത്തുക. പൊതുസേവകനെതിരെ ആരോപണം തെളിയുകയും പദവിയിൽ തുടരാൻ പാടില്ലെന്ന് ലോകായുക്ത പ്രഖ്യാപിക്കുകയും ചെയ്താൽ ഉടനടി രാജിവയ്ക്കണമെന്ന 14-ാം വകുപ്പാണ് ഭേദഗതി ചെയ്യുന്നത്. എന്നാൽ അഴിമതിയോട് സന്ധിയില്ലെന്ന സർക്കാരിന്റെ നയവുമായി ചേർന്നുപോവുന്നതല്ല ഭേദഗതിയെന്ന ആക്ഷേപം വ്യാപകമായുണ്ട്.

അതേസമയം, നിയമഭേദഗതി വന്നാലും സെക്ഷൻ 14 പ്രകാരം നടപടി റിപ്പോ‌ർട്ട് നൽകാൻ ഇപ്പോഴും അധികാരമുണ്ടെന്നാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കുന്നത്. കേസിൽ വിധി പുറപ്പെടുവിക്കുംവരെ ലോകായുക്തയുടെ അധികാരം നിയമാനുസൃതം തുടരും. പിന്നീട്, വിധി നടപ്പിലാക്കുന്നത് സംബന്ധിച്ചാണ് ഭേദഗതി ബാധകമാകുന്നത്. റിപ്പോർട്ട് എന്ത് ചെയ്യണമെന്ന ചോദ്യം പിന്നീടാണ് ഉയരുന്നതെന്നും നിയമഭേദഗതി,​ കേസുകൾ കൈകാര്യം ചെയ്യുന്ന രീതിക്കു ബാധകമല്ലെന്നും ലോകായുക്ത വ്യക്തമാക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOKAYUKTHA, BILL, ASSEMBLY, INTRODUCED, PRAJEEV, V D SATHEESAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.