പാലക്കാട്: ജില്ലയിലെ ബാങ്കുകളുടെ സമ്പൂർണ ഡിജിറ്റലൈസേഷൻ പ്രഖ്യാപനം ഡിജിറ്റൽ പാലക്കാട് 25ന് ഉച്ചയ്ക്ക് രണ്ടിന് ഹോട്ടൽ ഫോർ എൻ സ്‌ക്വയർ റെസിഡൻസിയിൽ വി.കെ. ശ്രീകണ്ഠൻ എം.പി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അദ്ധ്യക്ഷയാകും. ജില്ലാ കളക്ടർ മൃൺമയി ജോഷി, പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പ്രിയ അജയൻ, തിരുവനന്തപുരം ആർ.ബി.ഐ റീജിയണൽ ഡയറക്ടർ തോമസ് മാത്യു, സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കൺവീനർ, ജില്ലയിലെ ബാങ്കുകളുടെ മേധാവിമാർ പങ്കെടുക്കും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, ക്യുആർ കോഡ്, പോയിന്റ് ഓഫ് സെയിൽ മുതലായവ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തു.
ആദിവാസി വിഭാഗങ്ങളിലുള്ളവർക്ക് ഡിജിറ്റൽ സേവനങ്ങളെക്കുറിച്ചു ബോധവത്കരണം നൽകാൻ അട്ടപ്പാടിയിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഇരുള ഭാഷയിലുൾപ്പടെ വിവിധ ബോധവത്കരണ വീഡിയോകൾ പ്രദർശിപ്പിച്ചിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന പദ്ധതി പ്രചാരണങ്ങളിൽ ജില്ലാ വ്യവസായ കേന്ദ്രം, കുടുംബശ്രീ മിഷൻ, കേന്ദ്ര കമ്മ്യൂണിക്കേഷൻ ബ്യൂറോ എന്നിവർ റിസർവ് ബാങ്കിന്റെയും ലീഡ് ബാങ്കിന്റെയും ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു.
പദ്ധതി ലക്ഷ്യം
ഭാരതീയ റിസർവ് ബാങ്കിന്റെയും സംസ്ഥാനതല ബാങ്ക് സമിതിയുടെയും ഡിജിറ്റൽ പണമിടപാടുകളുടെ വിപുലീകരണവും ശാക്തീകരണവും പദ്ധതിയുടെ ഭാഗമായി ലീഗ് ബാങ്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ ബാങ്കുകൾ സംയുക്തമായി തുടങ്ങിയ പദ്ധതിയാണ് ഡിജിറ്റൽ പാലക്കാട്. റിസർവ് ബാങ്കിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള ജില്ലയിലെ മുപ്പത്തിരണ്ടോളം വാണിജ്യഗ്രാമീണ ബാങ്കുകളിലെ യോഗ്യമായ 35 ലക്ഷത്തോളം സേവിംഗ്സ്, കറന്റ് അക്കൗണ്ടുകൾക്ക് ഒരു ഡിജിറ്റൽ മാദ്ധ്യമം കൂടെ ഏർപ്പാടാക്കുകയാണ് പദ്ധതി ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |