പോത്തൻകോട്: കരകുളത്തെ ഫ്ലാറ്റിൽ കുട്ടിയെ ഉപദ്രവിച്ചെന്ന അദ്ധ്യാപികയുടെ പരാതിയിൽ രണ്ടാം ഭർത്താവ് കരകുളം ഓഷ്യനസ് ഗ്രീൻ വാലി അപ്പാർട്ട്മെന്റ് 607ൽ ജീയറി ചെറിയാൻ തോമസിനെ (43) വട്ടപ്പാറ പൊലീസ് അറസ്റ്റു ചെയ്തു. അദ്ധ്യാപികയുടെ പരാതിയിൽ നടപടിയെടുക്കാത്തതിന്റെ കാരണം അന്വേഷിച്ച മന്ത്രി ജി.ആർ. അനിലിനോട് വട്ടപ്പാറ സി.ഐയായിരുന്ന ഗിരിലാൽ കയർത്ത് സംസാരിച്ചത് വിവാദമായിരുന്നു. സി.ഐയെ തൃശൂർ വിജിലൻസ് വിഭാഗത്തിലേക്ക് സ്ഥലംമാറ്റിയതിന് പിന്നാലെയാണ് അദ്ധ്യാപികയുടെ രണ്ടാംഭർത്താവിനെ അറസ്റ്റ് ചെയ്തത്.
ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയാണ് ജീയറിക്കെതിരെ പൊലീസ് കേസ് എടുത്തത്. നെടുമങ്ങാട് കോടതി ആദ്യം ജാമ്യം അനുവദിച്ചെങ്കിലും ജാമ്യത്തിലെടുക്കാൻ ആരും എത്താത്തതിനാൽ റിമാൻഡ് ചെയ്തു. കഴിഞ്ഞ 17ന് നടന്ന സംഭവത്തിൽ അദ്ധ്യാപികയുടെ പരാതിയുമായി ബന്ധപ്പെട്ടാണ് തിങ്കളാഴ്ച രാത്രി മന്ത്രി സി.ഐയെ ഫോണിൽ വിളിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |