SignIn
Kerala Kaumudi Online
Thursday, 19 September 2024 3.22 AM IST

ജീവിതം ആസ്വദിക്കുന്നതിനുള്ള തടസമായി വിവാഹത്തെ കാണുന്നു; എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗദർ കൂടുന്നുവെന്ന് ഹൈക്കോടതി

Increase Font Size Decrease Font Size Print Page
high-court

കൊച്ചി: ഇന്നത്തെ തലമുറ ജീവിതം ആസ്വദിക്കുന്നതിന് തടസമായി വിവാഹത്തെ കാണുന്നുവെന്ന് ഹൈക്കോടതി. എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗദർ കൂടുകയാണെന്നും കോടതി നിരീക്ഷിച്ചു. ആലപ്പുഴ സ്വദേശിയുടെ വിവാഹമോചന ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം.

വിവാഹ മോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരുടെ ബെഞ്ചിന്റേതാണ് പരാമർശം.

ഉപയോഗ ശേഷം വലിച്ചെറിയുകയെന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ജീവിതത്തെ സ്വാധീനിച്ചു. കുടുംബ ബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിരുന്ന സംസ്ഥാനമായിരുന്നു കേരളം. എന്നാൽ ഇന്ന് ഭാര്യ ആനാവശ്യമാണെന്ന ചിന്ത വർദ്ധിച്ചു. സ്വാർത്ഥമായ ചില താത്പര്യങ്ങൾക്കും വിവാഹേതര ബന്ധങ്ങൾക്കും വേണ്ടി ദാമ്പത്യ ബന്ധം വേണ്ടെന്ന് വയ്‌ക്കുന്നതുമാണ് പുതിയ ചിന്തയെന്നും കോടതി നിരീക്ഷിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HIGH COURT, DIVORCE, MARRIAGE, LIVING TOGETHER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.