കോട്ടയം . ഓണമെന്ന് കേട്ടാൽ ആദ്യം നാവിലൂറുന്നത് പായസത്തിന്റെ രുചിയാണ്. വിഭവസമൃദ്ധമായ ഓണസദ്യയിൽ പായസം മലയാളിയ്ക്ക് ഒഴിച്ചുകൂടാനാവില്ല. ഓണം അടുത്തതോടെ മധുരം പകർന്ന് ജില്ലയുടെ വിവിധയിടങ്ങളിൽ പായസമേളകളും സജീവമായി. റെഡിമെയ്ഡ് പായസം, പായസം മേളകൾ എന്നിങ്ങനെയുള്ള ബോർഡുകൾ ഹോട്ടലുകളുടെ മുന്നിലും, വഴിവക്കിലും അണിനിരന്നു. വിവിധ സംഘടനകളുടെ നേൃത്വത്തിലും പായസമേള ആരംഭിച്ചിട്ടുണ്ട്. ആകർഷകമായ വിലക്കുറവാണ് പലയിടത്തും. സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ഓണാഘോഷത്തിന്റെ ഭാഗമായി പായസം വാങ്ങാൻ നിരവധിപ്പേർ എത്തിയിരുന്നു. പാലട, അടപ്രഥമൻ എന്നിവയ്ക്കാണ് പ്രിയമേറെ. ഒരു ലിറ്ററിന് 300 ഉം അരലിറ്ററിന് 150 രൂപയുമാണ് വില. ഉത്രാട നാൾ മുതൽ പരിപ്പ്, സേമിയ, ചെറുപയർ, കടല എന്നിവയ്ക്കും ആവശ്യക്കാർ ഏറും. ഓണനാളുകളിൽ കൂടുതൽ എടുക്കുന്നവർക്കും ബുക്ക് ചെയ്യുന്നവർക്കും ഓഫറുകളുമുണ്ട്.
വ്യാപാരിയായ തോമസ് പറയുന്നു.
നഗരത്തിൽ നാല് വർഷമായി ഓണത്തോട് അനുബന്ധിച്ച് പായസമേള നടത്തുന്നു. പഴയിടം നമ്പൂതിരിയുടെ കൈപ്പുണ്യം തേടിയെത്തുന്നവരുമുണ്ട്. പുലർച്ചെ മൂന്നിന് തയ്യാറാകുന്ന പായസം രണ്ട് മണിക്കൂർ ആറിയശേഷം, കോട്ടയം കളക്ടറേറ്റിന് സമീപത്തെ ഹോട്ടലിൽ എത്തിക്കും. തുടർന്ന് കണ്ടെയ്‌നറിലാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |