കൊച്ചി: കൊച്ചി തീരക്കടലിൽ മത്സ്യത്തൊഴിലാളി സെബാസ്റ്റ്യന് വെടിയേറ്റ സംഭവത്തിൽ, നാവികസേന പരിശീലനത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന അഞ്ച് ഇൻസാസ് തോക്കുകൾ ഫയറിംഗ് ടെസ്റ്റിന് വിധേയമാക്കാൻ പൊലീസ് നൽകിയ അപേക്ഷയിൽ ഇന്ന് മറുപടി ലഭിച്ചേക്കും.
മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ തീരക്കടലിലും ഐ.എൻ.എസ് ദ്രോണാചാര്യയിലും പൊലീസിന്റെ ബാലിസ്റ്റിക് വിദഗ്ദ്ധരെത്തി സാദ്ധ്യതകൾ വിലയിരുത്തിയിരുന്നു. കരയിൽ നിന്നാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ബാലിസ്റ്റിക്ക് റിപ്പോർട്ട് നാളെ പൊലീസിന് ലഭിക്കും.
വെടിയേറ്റ് ചികിത്സയിലായിരുന്ന സെബാസ്റ്റ്യൻ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായി നേവി ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി ചികിത്സാവിവരങ്ങൾ ശേഖരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |