SignIn
Kerala Kaumudi Online
Friday, 26 April 2024 12.00 PM IST

ലഡുവിനായി ചെലവഴിച്ചത് 61 ലക്ഷം രൂപ, ഹൈദരബാദിന് ലഡു ഒരു വികാരമാണ്

ladu-auction

ഹൈദരബാദ്:പൂ‌ജ വേളകളിൽ പ്രസാദമായി നൽകുന്ന ഗണേഷ് ലഡു ഹൈദരബാദുകാർക്ക് ഏറെ പ്രിയങ്കരമാണ്. ഇങ്ങനെ പൂജയ്ക്ക് വെയ്ക്കുന്ന ലഡു ലേലം വിളിച്ചും നൽകുന്നതും പതിവാണ്. എന്നാൽ സാധാരണയായി ഒരു ലഡുവിന് ലഭിക്കുന്ന തുകയല്ല ഇവിടുത്തുകാർ ലേലത്തിലൂടെ നൽകാറുള്ലത്. ഇത്തവണ അത്തരത്തിലൊരു ലഡു 60.8 ലക്ഷത്തിന്റെ റെക്കോർഡ് തുകയ്ക്കാണ് വിറ്റ് പോയത്! റിച്ച്മണ്ട് വില്ല സൺസിറ്റിയിലെ 12 കിലോയോളം വരുന്ന ലഡുവിന്റെ വില അമ്പരപ്പിക്കുന്നതാണെങ്കിലും ഹൈദരബാദുകാർക്ക് ഇത്തരം ലേലങ്ങൾ അത്ര വലിയ കാര്യമൊന്നുമല്ല. കാരണം 1994 ൽ കോലാന മോഹൻ റെഡ്ഡി

എന്ന കർഷകൻ 450 രൂപയിൽ വിളിച്ച് ആരംഭിച്ച ഈ ആചാരം ഇപ്പോൾ ലക്ഷങ്ങൾ ലേലത്തുക കടന്ന് പോകുന്നത് പതിവാണ്.

മരകത ശ്രീലക്ഷ്മി ഗണപതി ഉത്സവത്തിലെ ലഡു ഏകദേശം 46 ലക്ഷത്തിനും ബാലാപൂരിലെ ഗണേഷ് ലഡു 24.60 ലക്ഷത്തിനുമാണ് വിറ്റ് പോയത്.

ഗണേഷ് ലഡു ഭാഗ്യവും സമ്പൽസമൃദ്ധിയും കൊണ്ടുവരുമെന്നാണ് ഇവിടെയുള്ള വിശ്വാസം.

ഏറ്റവും കൂടുതൽ തുക നൽകുന്നവർക്ക് ഗണേഷ് ലഡു നൽകുന്നതിന് പകരമായി ഓരോ ആളുകളിൽ നിന്നും പണം സ്വീകരിക്കുന്ന ക്രൗഡ് ഫണ്ടിംഗ് രീതിയിലാണ് ഇവിടെ ലേലങ്ങൾ നടക്കാറുള്ളത്. റിച്ച്മണ്ട് വില്ല സൺസിറ്റിയിലെ 100 പേർ ചേർന്നാണ് 60.8 ലക്ഷത്തിന് ഗണേഷ് ലഡു ലേലത്തിലൂടെ സ്വന്തമാക്കിയത്. ലേലത്തിലൂടെ ലഭിക്കുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LADU, HYDRABAD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.