കൊച്ചി: ഹൈക്കോടതികളിൽ കേന്ദ്ര സർക്കാരിനുവേണ്ടി കേസുകൾ നടത്തുന്ന അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ തസ്തികയുടെ പേര് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഒഫ് ഇന്ത്യ (ഡി.എസ്.ജി.ഐ ) എന്നാക്കി കേന്ദ്ര നിയമ മന്ത്രാലയം ഓഫീസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചു. അസിസ്‌റ്റന്റ് സോളിസിറ്റർ ജനറലിനെ എ.എസ്.ജിയെന്നാണ് ചുരുക്കി എഴുതിയിരുന്നത്. നിയമപരമായ കാര്യങ്ങളിൽ സോളിസിറ്റർ ജനറൽ, അറ്റോർണി ജനറൽ എന്നിവരെ സഹായിക്കാനും സുപ്രീംകോടതിയിലും ഹൈക്കോടതികളിലും കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരാകാനും നിയോഗിച്ചിട്ടുള്ള അഡിഷണൽ സോളിസിറ്റർ ജനറൽമാരുടെ ചുരുക്കെഴുത്തും എ.എസ്.ജി എന്നു തന്നെയാണ്. ഈ ആശയക്കുഴപ്പം പരിഹരിക്കാനാണ് മാറ്റമെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |