SignIn
Kerala Kaumudi Online
Friday, 26 April 2024 11.04 PM IST

മഴക്കെടുതി : 753 കർഷകർക്ക് നഷ്ടപരിഹാരം കിട്ടിയില്ല

krishinasham

പത്തനംതിട്ട : മഴ മാറിയ അന്തരീക്ഷത്തിൽ കൃഷിയിറക്കാൻ തീരുമാനിച്ച കർഷകർ കൈയിൽ പണമില്ലാതെ വലയുന്നു. ഒാണച്ചെലവും കഴിഞ്ഞ് മുന്നോട്ടുപോകാൻ മാർഗങ്ങളില്ലാതെ കർഷകർ പ്രതിസന്ധിയിലാണ്. മഴയിൽ കൃഷി നശിച്ചതിന്റെ നഷ്ടപരിഹാരം ലഭിച്ചാൽ പുതിയ കൃഷി ചെയ്യാമെന്ന പ്രതീക്ഷയിലാണ് അവർ.

അൻപത് ശതമാനത്തിൽ താഴെ കർഷകർക്ക് മാത്രമാണ് മഴക്കെടുതിയുടെ നഷ്ടപരിഹാരതുക ലഭിച്ചത്. കഴിഞ്ഞ ഏപ്രിൽ വരെയുള്ള കൃഷി നാശത്തിന്റെ നഷ്ടപരിഹാരമാണ് കർഷകർക്ക് ലഭിച്ചത്. തുടർന്നുണ്ടായ മഴയിൽ കൃഷി നശിച്ചവർക്ക് തുക ലഭിക്കാത്തതിനാൽ പുതിയ കൃഷിക്കുള്ള തയ്യാറെടുപ്പുകൾ മുടങ്ങി. ഇക്കഴിഞ്ഞ ഏപ്രിൽ വരെ 1.66കോടി രൂപയുടെ നഷ്ടപരിഹാരമാണ് നൽകിയത്. ഇനിയും 1.59 കോടി രൂപ നൽകാനുണ്ട്. ഫണ്ട് ഇല്ലാത്തതുകൊണ്ടാണ് നഷ്ടപരിഹാര വിതരണം പൂർത്തിയാകാത്തതെന്ന് കൃഷി വകുപ്പ് അധികൃതർ പറയുന്നു.

ഒാണക്കാലത്ത് വിളവെടുക്കാൻ പാകമായ ഏത്തവാഴ, പച്ചക്കറി തുടങ്ങിയ കൃഷികളും നെൽകൃഷിയുമാണ് വ്യാപകമായി നശിച്ചത്.

ആകെ കൃഷി നാശം : 3.26 കോടി

വിതരണം ചെയ്തത് : 1.66 കോടി

നഷ്ടപരിഹാരം ലഭിച്ച കർഷകർ : 674

നഷ്ടപരിഹാരം കിട്ടാനുള്ളവർ : 753

'' തുക ലഭിക്കുന്നതിന് കാലതാമസം വരില്ല.

അർഹരായ ഒരാളെപ്പോലും ഒഴിവാക്കില്ല.

കൃഷി വകുപ്പ് അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.