SignIn
Kerala Kaumudi Online
Friday, 26 April 2024 1.40 PM IST

തെരുവ്‌നായ്ക്കളുടെ 'വാ കെട്ടാ'ൻ മൃഗസംരക്ഷണവകുപ്പ്.

street-dog

കോട്ടയം. തെരുവുനായ ആക്രമണത്തിന് തടയിടുമെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ ഉറപ്പ്. ജില്ലയിൽ ദിനംപ്രതി വർദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണത്തെ പ്രതിരോധക്കാൻ നടപടികൾ തുടങ്ങിക്കഴിഞ്ഞുവെന്ന് വെറ്ററിനറി ജില്ലാ ഓഫീസർ അറിയിച്ചു. തെരുവ് നായ വന്ധ്യംകരണത്തിനായുള്ള എ.ബി.സി പദ്ധതി മുൻപ് കുടുംബശ്രീ പ്രവർത്തകർ മുഖേനയായിരുന്നു നടപ്പാക്കിയിരുന്നത്. തെരുവിൽ അലഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തിയിരുന്നത് പരിശീലനം നേടിയ കുടുംബശ്രീ പ്രവർത്തകരാണ്.

ജില്ലയിൽ വിവിധയിടങ്ങളിൽ നായ ശല്യം രൂക്ഷമായതിനെ തുടർന്ന്, ജില്ലാ പഞ്ചായത്തിന്റെയും വെറ്ററിനറി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നായ്ക്കളെ പിടികൂടുന്ന ഡോഗ് ക്യാച്ചർമാരെ കണ്ടെത്തുന്നതിന് പഞ്ചായത്ത്, മുൻസിപ്പാലിറ്റി തലത്തിൽ അപേക്ഷ ക്ഷണിച്ചിരുന്നു. ഇതനുസരിച്ച്, 15 കുടുംബശ്രീ പ്രവർത്തകർ സന്നദ്ധത അറിയിച്ച് എത്തിയിട്ടുണ്ട്. വെറ്ററിനറി അധികൃതരുടെ നേതൃത്വത്തിൽ ഒരു ദിവസത്തെ ട്രെയിനിംഗ് ഇവർക്ക് നൽകും. ഇവർക്ക് ന്യായമായ വേതനവും മൃഗസംരക്ഷണ വകുപ്പ് ഉറപ്പു വരുത്തും.
ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളായ കോട്ടയം, ഏറ്റുമാനൂർ, വൈക്കം, ചങ്ങനാശേരി, വെച്ചൂർ എന്നിവിടങ്ങളിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലത്തിൽ കൂടുതൽ തെരുവ് നായ്ക്കളെ പിടികൂടി വാക്‌സിനേഷൻ നടത്തും.

ഇതുവരെ വാക്സിനേഷൻ നടത്തിയ നായ്ക്കൾ: 23000.

ഡോഗ് കാച്ചർമാർക്ക് പ്രത്യേക പരിശീലനം നൽകും.

നായ്ക്കളെ പിടിക്കുന്നതിന് ന്യായമായ വേതനം.

15 കുടുംബശ്രീ പ്രവർത്തകർ സന്നദ്ധത അറിയിച്ചു.

ഹോട്ട് സ്‌പോട്ടുകളിൽ പ്രത്യേക വാക്സിനേഷൻ ക്യാമ്പ്.

വെറ്ററിനറി ജില്ലാ ഓഫീസർ ഷാജി പണിക്കശേരി പറയുന്നു.

ഈ മാസം അവസാന വാരം മുതൽ തീവ്രവാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും. ആക്രമണകാരികളായ തെരുവു നായ്ക്കളുടെ നിയന്ത്രണം ഇനി വൈകില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, STREET DOG
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.