തിരുവനന്തപുരം: കോഴി കോട്ടുവാ ഇട്ടപോലെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താസമ്മേളനത്തിലെ വെളിപ്പെടുത്തലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരിഹസിച്ചു. ഇന്നലെ രാവിലെ 11.45ന് എന്തോ സംഭവിക്കുമെന്ന് പറഞ്ഞപ്പോൾ ലോകം അവസാനിക്കാൻ പോകുകയാണെന്നാണ് കരുതിയത്. രണ്ട് ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള കത്ത് പുറത്തുവിടുക വഴി ഗവർണർ ഭരണഘടനാ ലംഘനമാണ് നടത്തിയത്. ഗൗരവമുള്ള വിഷയമായി പരിഗണിക്കേണ്ടതാണ് ഇത്. ഗവർണറുടെ അധികാരങ്ങൾ ഭരണഘടനയിൽ 154 മുതൽ 164വരെ പറയുന്നുണ്ട്. 163-ാം അനുച്ഛേദത്തിൽ പറയുന്നത് ഗവർണറുടെ പ്രവർത്തനത്തെ സഹായിക്കാനും ഉപദേശം നൽകാനും കൗൺസിൽ ഒഫ് മിനിസ്റ്റേഴ്സും ചീഫ് മിനിസ്റ്ററും വേണമെന്നാണ്. അല്ലാതെ ഗവർണർ പറയുന്നത് അനുസരിക്കാനല്ല മന്ത്രിസഭ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |