കണ്ണൂർ: ജില്ലയിൽ കെ.എസ്. ആർ.ടി.സി ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ തകർത്തു. പാപ്പിനിശേരി മാങ്കടവ് ചാലിൽ പൊലീസുകാർക്ക് നേരെ മണ്ണെണ്ണ നിറച്ച കുപ്പിയെറിഞ്ഞു. മട്ടന്നൂരിൽ ആർ.എസ്.എസ് കാര്യാലയമായ ആനന്ദമഠത്തിന് നേരെ ബോംബേറുണ്ടായി. അൻപതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വളപട്ടണത്ത് റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ച് ഗതാഗതം തടസപ്പെടുത്തി. പുന്നാട്ട് വിമാനത്താവള ജീവനക്കാരനായ ബൈക്ക് യാത്രികന് പെട്രോൾ ബോംബോറിൽ പരിക്കേറ്റു. പയ്യന്നൂരിൽ ഭീഷണിപ്പെടുത്തി കടകൾ അടപ്പിക്കാൻ ശ്രമിച്ച നാലുപേരെ നാട്ടുകാർ മർദ്ദിച്ചു പൊലീസിൽ ഏൽപ്പിച്ചു. തൃക്കരിപ്പൂർ സ്വദേശി മുബഷീർ, ഒളവറ സ്വദേശി മുനീർ, രാമന്തളി സ്വദേശികളായ നർഷാദ്, ഷുഹൈബ് എന്നിവർക്കാണ് മർദ്ദനമേറ്റത്.
രാവിലെ പതിനൊന്നരയോടെ ബൈക്കിലെത്തിയവർ ആർ.എസ്.എസ് കാര്യാലയത്തിന് ബോംബെറിയുകയായിരുന്നു. ജനലുകൾ കത്തിനശിച്ചു. കമ്പ്യൂട്ടർ, മേശ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു. ആയിക്കരയിൽ മിൽമാബൂത്ത് അടിച്ചുതകർത്തു. ഇവിടെ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. മട്ടന്നൂർ പാലോട്ടുപള്ളിയിൽ ചരക്കുലോറിക്കു നേരെയും പെട്രോൾ ബോംബെറിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |