കാസർകോട് : കാസർകോട് വിജിലൻസ് ഡിവൈ. എസ്. പി കെ.വി.വേണുഗോപാലൻ, സി.ഐ സിബി തോമസ്, എ.എസ്.ഐ വി.ടി.സുഭാഷ് ചന്ദ്രൻ ,എസ്.സി.പി.ഒ എൻ.മനോജ് എന്നിവർക്ക് വിജിലൻസ് വകുപ്പ് ബാഡ്ജ് ഓഫ് ഓണർ നൽകി .കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ജില്ലയിൽ അഞ്ചുപേരെ കൈക്കൂലി കേസിൽ കാസർകോട് വിജിലൻസ് അറസ്റ്റുചെയ്തിരുന്നു.
ആർ. ടി ഒ ഓഫീസ്, കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് ഡ്രൈവിംഗ് ടെസ്റ്റ്, കാസർകോട് , മഞ്ചേശ്വരം, പെർള, ചെറുവത്തൂർ എന്നീ ചെക്ക്പോസ്റ്റുകൾ, ജില്ലയിലെ വിവിധ സബ് രജിസ്ട്രാർ ഓഫിസുകൾ, വില്ലേജ്, പഞ്ചായത്ത് ഓഫീസുകൾ, കാസർകോട്, കാഞ്ഞങ്ങാട് നഗരസഭ ഓഫീസുകൾ മറ്റിതര വകുപ്പുകളിലെ വിവിധ ഓഫിസുകൾ, നിരവധിയായ റോഡുകൾ തുടങ്ങി നടത്തിയ നിരവധി പരിശോധനകളിൽ വിജിലൻസ് സംഘം ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ജില്ലയിലെ അനധികൃത ചെങ്കൽ ക്വാറികളിൽ മിന്നൽ പരിശോധനകൾ നടത്തി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് മുഖാന്തിരം അര കോടിയോളം രൂപ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പിഴയായി സർക്കാരിലേക്ക് എത്തിച്ചതും വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള കാസർകോട്ടെ വിജിലൻസ് ടീമിന്റെ നേട്ടമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |