ന്യൂഡൽഹി: സുഹൃത്തുക്കളുടെ ലൈംഗീക പീഡനത്തിനിരയായ പത്തുവയസുകാരൻ മരണത്തിനു കീഴടങ്ങി. ഷഹ്ദര ജില്ലയിലെ സീലാംപൂരിലാണ് സംഭവം. 10നും 12നും ഇടയിൽ പ്രായമുള്ള മൂന്ന് പേർ ചേർന്നാണ് കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കിയത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ സംശയം തോന്നിയ ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. നടന്നതെന്തെന്ന് പറയാൻ ആദ്യം കൂട്ടാക്കാതിരുന്ന മാതാവ് പിന്നീട് പൊലിസിനോട് സംഭവങ്ങൾ വിശദീകരിച്ചു. സെപ്റ്റംബർ 18നാണ് കുട്ടി ശാരീരിക പീഡനത്തിന് ഇരയായത്. സംഭവത്തിന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് കൂട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അബോധാവസ്ഥയിലായിരുന്ന കുട്ടി ഇന്നലെ രാവിലെയാണ് മരിച്ചത്. സീലാംപൂരിൽ തന്നെയുള്ള കുട്ടികളാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. മൂവരെയും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |