ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ ഗാബിയയിൽ 66 കുട്ടികളുടെ മരണത്തിനിടയാക്കിയതെന്ന് സംശയിക്കുന്ന ഇന്ത്യൻ നിർമ്മിത കഫ് സിറപ്പിനെതിരെ ഗുരുതര ആരോപണവുമായി ലോകാരോഗ്യ സംഘടന. ഇന്ത്യയിലെ മെയ‌്ഡൻ ഫാർമസ്യൂട്ടിക്കിൽസിന്റെ നാലിനം കഫ് സിറപ്പുകൾക്കെതിരെയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ കഫ് സിറപ്പുകൾ ഉപയോഗിച്ചതിന്റെ ഫലമായി ഗാംബിയയിൽ 66 കുട്ടികൾ വൃക്ക തകരാറിലായി മരിച്ചു എന്നാണ് ലോകാരോഗ്യ സംഘടന ആരോപിക്കുന്നത്. അഞ്ചു വയസിൽ താഴെയുള്ള കുട്ടികളാണ് വൃക്കരോഗം ബാധിച്ച് മരിച്ചത്.
നാലിനം മരുന്നുകളിലും അമിതമായ അളവിൽ ഡയാത്തൈലീണ ഗ്ലൈക്കോൾ, ഈതൈലിൻ ഗ്ലൈക്കോൾ എന്നിവ അടങ്ങിയിട്ടുള്ളതായി രാസപരിശോധനയിൽ തെളിഞ്ഞെന്ന് ലോകാരോഗ്യോ സംഘടന പറയുന്ന. ഗാംബിയയിൽ വിതരണം ചെയ്തവയിലാണ് ഇത് കാണപ്പെട്ടിരിക്കുന്നതെങ്കിലും വിതരണം ചെയ്ത മറ്റ് രാജ്യങ്ങളിലെ സ്ഥിതിയും പരിഗണിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോ ഗെബ്രിയേസസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |