ചിറ്റാർ : വീടിന്റെ സിറ്റൗട്ടിൽ കളിച്ചുകൊണ്ട് നിന്ന മൂന്നരവയസുകാരനെ കാണാതായത് നാട്ടിൽ പരിഭ്രാന്തി പരത്തി. നാടൊന്നടങ്കം നടത്തിയ തെരച്ചിലിനൊടുവിൽ മണിക്കൂറുകൾക്ക് ശേഷം വീടിനു ഇരുന്നൂറ്റിയമ്പത് മീറ്റർ അകലെ നിന്ന് കുട്ടിയെ കണ്ടെത്തി . ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ചിറ്റാർ മീൻകുഴി പുതുശേരി മേപ്പുറത്ത് ഷൈജുവിന്റെ മകൻ നഹസിയയെ ആണ് കാണാതായത്. കുട്ടി അപ്പൂപ്പനും അമ്മൂമ്മയോടുമൊപ്പമായിരുന്നു താമസം. വിദേശത്താണ് നഹസിയയുടെ മാതാപിതാക്കൾ. അവധിയ്ക്ക് എത്തി നഹസിയയെ നാട്ടിലാക്കി മടങ്ങി പോയതാണിവർ. സിറ്റൗട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിക്ക് ഭക്ഷണം നൽകിയ ശേഷം അമ്മൂമ്മ അകത്തേക്ക് പോയപ്പോഴാണ് കാണാതാകുന്നത്.
ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും പൊലീസും ചേർന്ന് തെരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടിയെ വീടിനു സമീപത്തെ ഇട റോഡിൽ നിന്ന് കണ്ടെത്തിയതെങ്കിലും അസ്വാഭാവികതയില്ലെന്ന് പൊലീസ് പറഞ്ഞു. ഈ സമയം തമിഴുനാട്ടുകാരായ ഒരു സംഘം ഇതുവഴി കടന്നുപോയെന്ന് വിവരം ലഭിച്ചതോടെ തെരച്ചിൽ മറ്റ് ജില്ലകളിലേക്കും പൊലീസ് വ്യാപിപ്പിച്ചിരുന്നു. കുട്ടി വിദേശത്ത് നിന്ന് എത്തിയിട്ട് ഏതാനും നാളുകളേ ആയിട്ടുള്ളു. ഇത്രയും ദൂരം തന്നെ നടന്നുപോകുമോയെന്ന ആശങ്കയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |