കൊയിലാണ്ടി: മദ്യപാന തർക്കത്തിനിടെ അന്യസംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി. അസം സ്വദേശിയും കൊയിലാണ്ടി ഹർബാറിലെ തൊഴിലാളിയുമായ ഡുലു (28) ആണ് കൊലപ്പെട്ടത്. കൊയിലാണ്ടി ഹാർബറിന് സമീപം മായൻ കടപ്പുറത്ത് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. അസം സ്വദേശികളായ മനോരഞ്ജൻ, ലക്ഷി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹാർബറിൽ തൊഴിലാളികളായിരുന്ന മൂന്നുപേരും പുലിമുട്ടിന്റെ വടക്കെ ഭാഗത്ത് വെച്ച് മദ്യപിക്കുകയായിരുന്നു. മദ്യപാനത്തിനിടെ വാക്‌തർക്കം ഉണ്ടാവുകയും ബെൽറ്റ് ഉപയോഗിച്ച് ഡുലുവിന്റെ കഴുത്തിൽ മുറുക്കുകയായിരുന്നു വെന്ന് പൊലീസ് പറഞ്ഞു. ബഹളംകേട്ട് നാട്ടുകാർ എത്തിയപ്പോൾ ഡുലു പാറക്കെട്ടിൽ കമിഴ്ന്ന് കിടക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചങ്കിലും മരണപ്പെടുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഒരാൾ കടലിൽ ചാടിയെങ്കിലും നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. രണ്ടാമത്തെ ആൾ അവിടെ നിന്ന് രക്ഷപ്പെട്ട് വടക്ക് ഗുരുകുലം ബീച്ചിലെത്തിയിരുന്നു. പൊലീസിന്റെ സമയോചിത ഇടപെടലിലൂടെ അയാളും കസ്റ്റഡിയിലായി. കൊയിലാണ്ടി സി.ഐ എൻ.സുനിൽകുമാർ, പയ്യോളി സി.ഐ സുഭാഷ് ഇവരുടെ നിർദ്ദേശപ്രകാരം കൊയിലാണ്ടി എസ്.ഐ അനൂപ്, ജയകുമാരി, അരവിന്ദൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. വടകര ഡിവൈ.എസ്.പി ഹരിപ്രസാദ്, ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |