കാലിഫോർണിയ: അമേരിക്കയിൽ തട്ടിക്കൊണ്ടു പോയ ഇന്ത്യൻ വംശജരായ നാലു പേർ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റവാളി അടങ്ങുന്ന വീഡിയോ ദൃശ്യം പുറത്തുവന്നു. ആയുധധാരിയായ കുറ്റവാളി ഇന്ത്യൻ കുടുംബത്തിലെ ഓരോരുത്തരെ ആയി കെട്ടിടത്തിൽ നിന്ന് ബന്ധനസ്ഥരാക്കി തട്ടിക്കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് കേസന്വേഷണത്തിന്റെ ഭാഗമായി മെർസ് കൗണ്ടി പുറത്തുവിട്ടിരിക്കുന്നത്. എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പടെ നാലംഗ കുടുംബത്തെ തിങ്കളാഴ്ചയാണ് തട്ടിക്കൊണ്ടു പോയത്. ഇവരെ കടത്തി കൊണ്ട് പോയ സ്ഥലത്തിനടുത്ത് നിന്നുമാണ് മൃതദേഹങ്ങൾ ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. അക്രമി സംഘത്തിലുള്ള ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പഞ്ചാബിലെ ഹോഷിയാർപൂരിലെ ഹർസി പിന്ദ് സ്വദേശികളായവരാണ് അമേരിക്കയിൽ കൊല്ലപ്പെട്ടത്. അമൻദീപ് സിംഗ്, ജസ്ദീപ് സിംഗ്, ഇയാളുടെ ഭാര്യ ജസ്ലീൻ കൗർ, മകൾ അരൂഹി ധേരി എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടോടെ ഇവരുടെ വാഹനം തീപിടിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഇതിൽ കൈകൾ രണ്ടും പുറകിൽ ബന്ധിച്ച അമൻദീപ് സിംഗിനെയും ജസ്ദീപ് സിംഗിനെയും കെട്ടിടത്തിൽ നിന്ന് ട്രക്കിലേയ്ക്ക് കൊണ്ട് പോകുന്നത് സെക്യൂരിറ്റി വീഡിയോ ദൃശ്യത്തിൽ കാണാം. പിന്നാലെ തന്നെ മകൾ അരൂഹിയെ കൈയ്യിലേന്തിയ ജസ്ലീൻ കൗറിനെയും ആയുധധാരി സമാനമായി ട്രക്കിലേയ്ക്ക് ആനയിക്കുന്നുണ്ട്. കൊലയാളികളെ തിരിച്ചറിയാനായി പുറത്തുവിട്ട വീഡിയോ അമേരിക്കയിലെ വാർത്താ മാദ്ധ്യമങ്ങൾ സംപ്രേഷണം ചെയ്യ്തിരുന്നു. എന്നാൽ വീഡിയോ പുറത്തുവന്നു മണിക്കൂറുകൾക്കകം ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരാളുടെ എ ടി എം കാർഡ് ഉപയോഗിച്ച് അക്രമി പണം പിൻവലിച്ചതായും കണ്ടെത്തി. മെഴ്സ്ഡ് കൗണ്ടിയിലെ അറ്റ്വാട്ടറിലെ എടിഎമ്മിലാണ് കാർഡുപയോഗിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |