തിരുവനന്തപുരം: നവംബർ ഒന്നിന് തുടങ്ങുന്ന ഡിജിറ്റൽ സർവേ ഒരു വില്ലേജിൽ ആറു മാസം കൊണ്ട് തീർക്കും. മിഷൻ മോഡിലുള്ള പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം. സർവേ സഭകളിൽ ക്ലാസുകൾ കൈകാര്യം ചെയ്യാൻ ഒരു വില്ലേജിന് രണ്ട് ഉദ്യോഗസ്ഥർ എന്ന കണക്കിൽ 400 ജീവനക്കാർക്ക് പ്രത്യേകം പരിശീലനം നൽകും. റവന്യുമന്ത്രി കെ.രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം.
നൂതന സാങ്കേതിക വിദ്യകൾ വിനിയോഗിച്ചുള്ള ഡിജിറ്റൽ റീസർവ്വേ പദ്ധതിക്ക് 'എന്റെ ഭൂമി' എന്നാണ് പേര്.
ഭൂസർവേ സുഗമമായി നടത്താൻ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ്.
പൊതുജനങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
#എന്റെ ഭൂമി പോർട്ടൽ പരിശോധിച്ച് തങ്ങളുടെ ഭൂമിയുടെ വിവരം വന്നിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക
#റെക്കാഡുകൾ ഇല്ലെങ്കിൽ പോർട്ടൽ മുഖേന ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കുക.
#സർവേ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന വിവരങ്ങൾ പരിശോധനയ്ക്ക് നൽകുക.
#അതിർത്തികളിലെ കാടുകൾ തെളിച്ച്, അടയാളങ്ങൾ സ്ഥാപിക്കുക
#സർവേ റിക്കാർഡുകൾ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പ് വരുത്തുക.
#സർവെ സമയത്ത് ഭൂവുടമസ്ഥൻ സ്ഥലത്തില്ലെങ്കിൽ മറ്റാരാളെ ചുമതലപ്പെടുത്തുക.
#അതിർത്തി തർക്കങ്ങൾ രമ്യമായി പരിഹരിച്ച് സർവേ പ്രവർത്തനങ്ങൾ സുഗമമാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |