കാഞ്ഞങ്ങാട്: സ്വാതന്ത്ര്യസമര സേനാനിയും കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളുമായ കെ.മാധവന്റെ പേരിലുള്ള 2022 ലെ പുരസ്‌കാരം മരണാനന്തര ബഹുമതിയായി പ്രശസ്ത കന്നട സാഹിത്യകാരൻ നിരജ്ഞനയ്ക്ക് നൽകുവാൻ കെ.മാധവൻ ഫൗണ്ടേഷൻ തീരിമാനിച്ചു ഡിസംബർ 18 ന് കാഞ്ഞങ്ങാട് കെ.മാധവൻ ഫൗണ്ടേഷൻ ആസ്ഥാന മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ നിരജ്ഞനയുടെ മകളും ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിയും വിസിറ്റിംഗ് പ്രൊഫസറുമായ തേജസ്വിനി നിരജ്ഞന അവാർഡ് ഏറ്റുവാങ്ങും.. കയ്യൂർ കേസ്സിന്റെ വിചാരണ ലോകത്തെ അറിയിച്ച പത്രപ്രവർത്തകനും കന്നട സാഹിത്യത്തിലെ പ്രമുഖ പുരോഗമന എഴുത്തുകാരനും കൂടിയായിരുന്നു. കന്നട എഴുത്തുകാരി ഡോ.അനുപമ നിരജ്ഞനയാണ് ഭാര്യ. ഡോ.സീമന്തിനി നിരജ്ഞന മറ്റൊരു മകളാണ്. മുൻവർഷങ്ങളിൽ കനയ്യകുമാറിനും സീതാറാം യെച്ചൂരിക്കുമാണ് കെ.മാധവൻ പുരസ്‌കാരം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |