കൊല്ലം: ടൂറിസ്റ്റ് ബസുകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹനവകുപ്പ് നടത്തുന്ന ഓപ്പറേഷൻ ഫോക്കസ് പരിശോധന ജില്ലയിലും കൂടുതൽ ശക്തമാക്കി. ഇതോടൊപ്പം ഗതാഗത നിയമനലംഘനം നടത്തുന്ന മറ്റ് വാഹനങ്ങൾക്കെതിരെയും നടപടി തുടങ്ങി.
കൊല്ലം ആർ.ടി.ഒ ഡി. മഹേഷിന്റെ നിർദേശാനുസരം നടന്ന പരിശോധനയിൽ 39 ടൂറിസ്റ്റ് ബസുകൾക്കെതിരെ നോട്ടീസ് നൽകി. ജില്ലാ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അൻസാരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൊട്ടാരക്കരയിൽ 15 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. 6000 രൂപ പിഴയായി.
കൊല്ലത്ത് നടന്ന പരിശോധനയിൽ മോശം അവസ്ഥയിൽ സർവീസ് നടത്തിയ സ്വകാര്യബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. ബസിന്റെ പ്ലാറ്റ്ഫോം ഉൾപ്പെടെ മോശമായ സ്ഥിതിയിലായിരുന്നു. യാത്രക്കാരുടെ സുരക്ഷ മുൻനിറുർത്തിയാണ് ഫിറ്റ്നസ് റദ്ദാക്കിയത്. നിയമലംഘനങ്ങൾ നടത്തിയ 146 ഇതര വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു. കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ, ചടയമംഗലം, കുന്നത്തൂർ, പത്തനാപുരം മേഖലകളിലെല്ലാം മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പിൻവശത്തെ ബ്രേക്ക് ലൈറ്റ് തെളിയാത്തത് മുതൽ വാഹനവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെല്ലാം കേസെടുക്കും. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ആർ.ടി.ഒ ഡി. മഹേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |