കോഴിക്കോട്: കുന്ദമംഗലത്ത് ഗുണ്ടാനേതാവിനെ ഗൂഢാലോചന നടത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിലായി. നാലുപേരാണ് അറസ്റ്റിലായത്. ചെത്തുകടവ് വാലങ്ങൾ വീട്ടിൽ സുജിത് കുഞ്ഞുമോൻ (31), ചെത്തുകടവ് രാജീവ് ഗാന്ധി കോളനിയിലെ ലിബേഷ് എന്ന ടിന്റു (33), വരട്ട്യാക്ക് പുതശ്ശേരി പറമ്പിൽ ഷാജി (48 ) രക്ഷപ്പെടാനും ഒളിവിൽ പറക്കാനും സഹായിച്ച ശിവഗിരി കരിപ്പറമ്പത്ത് വീട്ടിൽ അഖിൽ(31) എന്നിവരെയാണ് ഡി.സി.പി എ.ശ്രീനിവാസിന്റെ നിർദ്ദേശ പ്രകാരം അസി. കമ്മിഷണർ സുദർശൻ, എസ്.എച്ച്.ഒ യൂസഫ് നടത്തറമ്മൽ, എസ്.ഐ ജിബിൻ ഫ്രെഡി, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പരസ്പര വൈരാഗ്യമാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 16ന് രാത്രി 10.30ന് ചെത്തുകടവ് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപത്താണ് നിരവധി കേസുകളിൽ പ്രതിയായ ചെത്തുകടവ് കുറുങ്ങോട്ടുമ്മൽ ജിതേഷിനെതിരെ വധശ്രമം നടന്നത്.
സ്പെഷ്യൽ ആക്‌ഷൻ ഫോഴ്സിലെ അംഗങ്ങളായ എസ് .ഐ. മോഹൻദാസ്, ആദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, അർജുൻ എ.കെ, രാഖേഷ് ചൈതന്യം എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |