SignIn
Kerala Kaumudi Online
Saturday, 27 April 2024 4.48 AM IST

ജില്ലയിൽ എക്‌‌സൈസ് പരിശോധന ഊർജിതം

lahari

 93 അബ്കാരി കേസുകൾ

22 എൻ.ഡി.പി.എസ് കേസുകൾ

നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയതിന് 270 കേസുകൾ

ആറ് വാഹനങ്ങൾ പിടികൂടി

പാലക്കാട്: ലഹരി വിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ എക്‌‌സൈസ് വകുപ്പ് നടത്തുന്ന പരിശോധനയിൽ ഈ മാസം ഇതുവരെ രജിസ്റ്റർ ചെയ്തത് 93 അബ്കാരി കേസുകൾ. ഇതിൽ 351.550 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 27.7 ലിറ്റർ ചാരായം, അന്യസംസ്ഥാനങ്ങളിൽ നിന്നും കടത്തിയ 73.36 ലിറ്റർ വിദേശ മദ്യം, 3302 ലിറ്റർ വാഷ്, 25 ലിറ്റർ സ്‌പെന്റ് വാഷ്, 3544 ലിറ്റർ സ്പിരിറ്റ് എന്നിവ പിടിച്ചെടുത്തു. 22 എൻ.ഡി.പി.എസ് കേസുകളും രജിസ്റ്റർ ചെയ്തു. 14.62 കിലോഗ്രാം കഞ്ചാവ്, 119.18 ഗ്രാം മെത്താംഫെറ്റാമെൻ, 2.5 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയതിന് 270 കേസുകൾ രജിസ്റ്റർ ചെയ്തു. 91.855 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. കൂടാതെ പരിശോധനയിൽ ആറ് വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. വിമുക്തിയുടെ ഭാഗമായി സ്‌കൂൾ, കോളേജുകൾ, മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പരിപാടികളും എക്‌‌സൈസ് വകുപ്പിന്റെ അഭിമുഖത്തിൽ നടത്തുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള കടകൾ, പെട്ടിക്കടകൾ എന്നിവയിൽ ലഹരിവസ്തുക്കൾ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് പ്രത്യേക പരിശോധനയും നടത്തി. വിമുക്തിയുടെ ഭാഗമായി വാർഡ്, നഗരസഭ, നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റികൾ, ജനജാഗ്രതാ സമിതികൾ എന്നിവയും രൂപീകരിച്ചു. നവംബർ ഒന്ന് വരെ നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി വിമുക്തി പ്രവർത്തനങ്ങളുടെ ചാർട്ട് പ്രകാരമുള്ള ദൈനംദിന പരിപാടികൾ ജില്ലയിൽ നടന്നു വരികയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് സംവാദങ്ങൾ, പ്രത്യേക പി.ടി.എ മീറ്റിങ് എന്നിവയും എക്‌സൈസ് വകുപ്പ് ഇതിനോടകം നടത്തി.

അതിർത്തികളിൽ പരിശോധന സജീവം

ജില്ലയിൽ വാളയാർ മുതൽ ചെമ്മണാമ്പതി വരെ 45 കിലോമീറ്റർ അതിർത്തി പരിധികളിൽ ഊടുവഴികൾ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ബോർഡർ പട്രോളിംഗ് യൂണിറ്റ് സജീവമായ പരിശോധനകൾ നടത്തി വരുന്നുണ്ട്. കൂടാതെ ചെറുവാഹനങ്ങൾ പരിശോധിക്കുന്നതിന് വാളയാർ മുതൽ വടക്കഞ്ചേരി വരെ ഹൈവേ പട്രോളിംഗ് യൂണിറ്റ്, എക്‌‌സെസ് ഡിവിഷൻ ഓഫീസ് കൺട്രോൾ റൂം, അഞ്ച് താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്സ് എന്നിവയും പ്രവർത്തിച്ചു വരുന്നുണ്ട്. ജില്ലയിലെ 13 റെയ്ഞ്ച്, അഞ്ച് സർക്കിൾ, ഒമ്പത് ചെക്ക് പോസ്റ്റ്, ഒരു സ്‌ക്വാഡ്, ഒരു ജനമൈത്രി എന്നിവ കൂടാതെയാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXSICE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.