ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഗാസിപൂരിലെ മാലിന്യക്കൂമ്പാരം സന്ദർശിച്ചു. എന്നാൽ കെജ്‌രിവാളിനെ കള്ളനെന്ന് വിളിച്ച് സ്ഥലത്ത് തടിച്ചുകൂടിയ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു. ഡൽഹിയിലെ ഏറ്റവും വലിയ മാലിന്യക്കൂമ്പാരമാണ് ഗാസിപൂരിലേത്. അതേസമയം മാലിന്യ പ്രശ്നത്തിന് കാരണം ഒരു ദശാബ്ദത്തിലേറെയായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഭരിച്ച ബി.ജെ.പിയാണെന്നാരോപിച്ച് ആം ആദ്മി പ്രവർത്തകരും പ്രതിഷേധിച്ചു.
ഈ വർഷം അവസാനമോ 2023 ന്റെ തുടക്കത്തിലോ നടക്കാൻ സാദ്ധ്യതയുള്ള തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് കെജ്‌രിവാൾ എത്തിയതെന്നും ആരോപണമുണ്ട്. അതേസമയം ബി.ജെ.പി വോട്ടർമാർ കക്ഷിരാഷ്ട്രീയം മറന്ന് ആം ആദ്മിക്ക് വോട്ടിടണമെന്നും ഡൽഹി തങ്ങൾ വൃത്തിയാക്കുമെന്നും കെജ്‌രിവാൾ പിന്നീട് പറഞ്ഞു.കെജ്‌രിവാളിന്റെ ഗാസിപൂരിലെത്തും മുമ്പ് ബി.ജെ.പി പ്രവർത്തകർ എ.എ.പി പതാകകൾ റോഡിലിട്ട് ചവിട്ടി പ്രതിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |