തളിപ്പറമ്പ്: പോക്‌സോ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. പാടിയോട്ടുചാൽ അറുകരയിലെ കൊട്ടുപള്ളിയിൽ വീട്ടിൽ കെ.ജി. ഷിബു (40)വിനെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗകോടതി ജഡ്ജി സി. മുജീബ്റ ഹ്മാൻ ശിക്ഷിച്ചത്. രണ്ട് കേസുകളിലായി 25,000 വീതം 50,000 രൂപ പിഴയായും വിധിച്ചിട്ടുണ്ട്. 2014 ജനുവരി ഒന്നിനും അതേ വർഷം സെപ്തംബറിലും ഒക്ടോബർ 13 നും വീട്ടിൽ വച്ചാണ് ആറാംക്ലാസ് വിദ്യാർത്ഥിനിയെ പ്രതി പീഡിപ്പിച്ചത്. നവംബർ ഒന്നിനാണ് പ്രതിയെ അന്നത്തെ പെരിങ്ങോം സി.ഐ പി.ബി. സജീവ് അറസ്റ്റ് ചെയ്തത്. പിന്നീട് സി.ഐ കെ.സുഷീറും കേസന്വേഷിച്ചിരുന്നു. സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് 10 വയസും എട്ട് മാസവും മാത്രമാണ് പ്രായമെന്നതിനാൽ വാഗ്വാദത്തിനിടയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്രകാരം അധിക വകുപ്പുകൾ കൂട്ടിച്ചേർത്ത് വീണ്ടും ചാർജ് ഷീറ്റ് വായിച്ചാണ് ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |