കൊട്ടാരക്കര: സർവീസ് പെൻഷൻകാരോട് സംസ്ഥാന സർക്കാർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് കേരളപ്പിറവി ദിനം കരിദിനമായി ആചരിക്കുമെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ അറിയിച്ചു. നാലു ഗഡുക്ഷാമാശ്വാസ കുടിശിഖ, രണ്ടു ഗഡു പെൻഷൻ പരിഷ്കരണ കുടിശിക എന്നിവ ഉടൻ അനുവദിക്കുക, മെഡിസെപ് ചികിത്സാ പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കരിദിനം ആചരിക്കുന്നത്. രാവിലെ 10ന് കൊട്ടാരക്കര ട്രഷറികൾക്ക് മുന്നിൽ നടക്കുന്ന പ്രതിഷേധത്തിൽ കെ.എസ്.എസ്.പി.എ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും. മദനമോഹന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർ.ഗണേഷ്, അബ്ദുൽ ഖാദർ, നിർമ്മല,എസ്.എ.കരിം, ആർ.മധു, ജോൺസൺ ഡാനിയൽ, രാധാകൃഷ്ണപിള്ള, പി.ജി.കുര്യൻ, എൻ.ഭരതൻ, രാജ്കുമാർ, സൈമൺ കെ.ഏബ്രഹാം, പ്രദീപ് താമരക്കുടി, വിജയകുമാർ, യോഗീദാസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |