കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈമാസം പത്തിന് ആരംഭിക്കും. 36 സാക്ഷികൾക്ക് വിചാരണക്കോടതി സമൻസ് അയച്ചു. 39 സാക്ഷികളുടെ പട്ടികയാണ് പ്രോസിക്യൂഷൻ നൽകിയിരുന്നത്. നടി മഞ്ജു വാര്യർ പട്ടികയിലില്ല.
നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ തീരുമാനം. തുടരന്വേഷണത്തിൽ
തെളിവു നശിപ്പിക്കൽ കുറ്റം ചുമത്തിയതിനെ തുടർന്ന് കുറ്റപത്രം വായിച്ചുകേൾക്കാൻ പ്രതികളായ നടൻ ദിലീപ്, സുഹൃത്തും വ്യവസായിയുമായ ശരത്ത് എന്നിവർ കഴിഞ്ഞ 31ന് കോടതിയിൽ ഹാജരായിരുന്നു.
നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ എട്ടാം പ്രതി ദിലീപിനു ലഭിച്ചെന്നും ഒന്നാം പ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നുമുള്ള സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു തുടരന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |