പത്തനംതിട്ട: ശബരി റെയിൽവേ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഹിൽ ഇന്റർഗ്രേഡ് ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പരിസ്ഥിതി ദുർബല മേഖലയായ പമ്പാ നദിയിലൂടെയും പെരിയാർ കടുവാ സങ്കേതത്തിലൂടെയുുമുള്ള 13,000 കോടി ഹൈസ്പീഡ് റെയിൽ പാത ജില്ലയെ നശിപ്പിക്കാനുള്ള പദ്ധതിയാണ്. ആറു ജില്ലകളിലെ മലയോര പ്രദേശങ്ങളിലെ സമഗ്ര വികസനത്തിന് ഇടയാക്കുന്ന ശബരി റെയിൽവേ പദ്ധതി അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. വൻ തുക മുതൽമുടക്കിയുള്ള ഹൈസ്പീഡ് റെയിൽ പാത, വിദേശ വ്യവസായികളുമായി ചേർന്ന് ചില നേതാക്കൾ നിർമ്മിക്കാൻ ആസൂത്രണം ചെയ്യുന്ന വൻകിട റിസോർട്ടിലേക്ക് ടൂറിസ്റ്റുകളെ എത്തിക്കാൻവേണ്ടിയുള്ളതാണ് . ശബരി റെയിൽവേ പദ്ധതി അട്ടിമറിക്കാനാണ് പമ്പാ നദിയിലൂടെ റെയിൽവേ നിർമ്മിക്കണമെന്ന് വാദിക്കുന്നവർ ശ്രമിക്കുന്നത് .പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്ന പ്രഗതി പ്ലാറ്റ് ഫോമിൽ ഉൾപ്പെടുത്തിയ പദ്ധതിയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശബരി പദ്ധതിയുമായി മുന്നോട്ടു പോകുമ്പോൾ ഇതിനെ ഇല്ലാതാക്കുന്ന നിലപാടാണ് ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. വാർത്താസമ്മേളനത്തിൽ ഹിൽ ഇന്റർഗ്രേഡ് ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അജി ബി.റാന്നി , കോ ഓർഡിനേറ്റർമാരായ സുധാകരൻ ചെങ്ങാലൂർ , സുധീർ പള്ളുരുത്തി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |