ഫോർട്ടുകൊച്ചി: കൊച്ചി തീരത്ത് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റിട്ട് രണ്ടു മാസം പിന്നിട്ടെങ്കിലും അന്വേഷണം തോക്കുകളുടെ ബാലിസ്റ്റിക് പരിശോധനയിൽ തട്ടി നീളുന്നു. റിപ്പോർട്ട എന്ന് ലഭിക്കുമെന്ന് ഒരു രൂപവുമില്ല.
സെപ്തംബർ 7ന് ഉച്ചയ്ക്ക് മത്സ്യബന്ധനം കഴിഞ്ഞ മടങ്ങവെയാണ് ആലപ്പുഴ മണിച്ചിറ സ്വദേശി സെബാസ്റ്റ്യന് (70) കാതിൽ വെടിയേറ്റത്. 30 തൊഴിലാളികളുള്ള അൽ റഹ്മാൻ എന്ന ഇൻബോർഡ് വള്ളത്തിലെ തൊഴിലാളിയായിരുന്നു സെബാസ്റ്റ്യൻ.
വള്ളത്തിൽ നിന്ന് വെടിയുണ്ട ലഭിച്ചെങ്കിലും വെടിവെയ്പിന്റെ ഉറവിടം തർക്കത്തിലായി. സെപ്തംബർ 9ന് കോസ്റ്റൽ എസ്.ഐ സംഗീത് ജോബിന്റെ നേതൃത്വത്തിലെ അന്വേഷണ സംഘം നാവിക കേന്ദ്രത്തിൽ നിന്നാകാം വെടിവെയ്പ്പെന്ന നിഗമനത്തിൽ കോടതിയിൽ റിപ്പോർട്ട് നൽകി. നാവിക പരിശീലന കേന്ദ്രത്തിൽ പരിശോധന നടത്തിയ പൊലീസ് അവിടെ നിന്ന് 12 ഇൻസാസ് തോക്കുകൾ കോടതി വഴി സെപ്തംബർ 19ന് ബാലിസ്റ്റിക്ക് പരിശോധനക്കയച്ചു. വെടിവയ്പ് പരിശീലന ചുമതലയുള്ള ഓഫീസറടക്കം 80 പേരുടെ മൊഴിയും രേഖപ്പെടുത്തി. തുടരന്വേഷണത്തിന് ബാലിസ്റ്റിക് റിപ്പോർട്ട് അനിവാര്യമാണന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |