ന്യൂഡൽഹി: ഗ്യാൻവാപി പള്ളിയുടെ അവകാശം ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്നും ഇവിടെ നിന്ന് കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗത്തെ ആരാധിക്കാൻ അനുമതി നൽകണമെന്നുമാവശ്യപ്പെട്ട് വിശ്വവേദ സനാതൻ സംഘ് നൽകിയ കേസിൽ വാരാണസി ഫാസ്റ്റ് ട്രാക്ക് കോടതി സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ) മനോജ് പാണ്ഡെ 14ന് വിധി പറയും. ഇന്നലെ പറയേണ്ട വിധി ജഡ്ജി അവധിയായതിനെ തുടർന്നാണ് മാറ്റിവച്ചത്. വിശ്വ വേദസനാതൻ സംഘ് ജനറൽ സെക്രട്ടറി കിരൺ സിംഗാണ് കേസ് ഫയൽ ചെയ്തത്.
എന്നാൽ ഗ്യാൻവാപി പള്ളിയിൽ നിത്യാരാധന ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ഹർജിയുമായി ഇതിന് ബന്ധമില്ല. ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ഹർജി നിലനിൽക്കുമെന്ന് വാരാണസി ജില്ല കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |