SignIn
Kerala Kaumudi Online
Friday, 26 April 2024 10.51 PM IST

അഴീക്കൽ ഗ്രീൻഫീൽഡ് തുറമുഖം: കേന്ദ്രം കനിയണം

azheekal
അഴീക്കൽ തുറമുഖവികസനം സംബന്ധിച്ച് കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോർട്ട്

കണ്ണൂർ: നാലായിരം കോടിയോളം പദ്ധതി ചെലവ് വരുന്ന നിർദ്ദിഷ്ട അഴീക്കൽ ഗ്രീൻഫീൽഡ് തുറമുഖം യാഥാർത്ഥ്യമാക്കാൻ കേന്ദ്രം സഹായിക്കണം. ഇന്ത്യയിലെ മറ്റു തുറമുഖങ്ങളെ കേന്ദ്രം സഹായിക്കുമ്പോൾ അഴീക്കൽ പോലുള്ള ചെറുകിട തുറമുഖങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്ന കേന്ദ്രത്തിന്റെ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം കേന്ദ്ര തുറമുഖ വകുപ്പിനെ അറിയിക്കാനാണ് ജനപ്രതിനിധികളുടെ നീക്കം.

ഉദ്ദേശം 590 കിലോമീറ്റർ ദൈർഘ്യമുള്ള സംസ്ഥാനത്ത് ചെറുതും വലുതുമായി 17 തുറമുഖങ്ങളുണ്ട്. നന്നായി വികസിപ്പിക്കാവുന്ന അഴീക്കൽ പോലുള്ള ചില തുറമുഖങ്ങൾ പ്രൈവറ്റ് പബ്ലിക്ക് പാർട്ടിസിപ്പേഷനിലൂടെ (പി.പി .പി) വികസിപ്പിച്ച് വ്യാപാര മേഖലകളാക്കി മാറ്റാനുള്ള ചർച്ചകൾ തുടങ്ങിയെങ്കിലും അതൊന്നും പിന്നീട് എവിടെയുമെത്തിയില്ല.

സാധാരണ തുറമുഖങ്ങൾ വികസിപ്പിക്കുവാൻ കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകളോ അല്ലെങ്കിൽ മറ്റേതെങ്കിലും ഏജൻസികളോ പണം മുടക്കണം. എന്നാൽ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൊച്ചി വല്ലാർപാടം ഒഴികേയുള്ള ഒരു പദ്ധതിക്കും കേന്ദ്ര സഹായം ലഭ്യമായിട്ടില്ല. അതിനാൽ സംസ്ഥാന ഗവൺമെന്റ് മുൻകൈയെടുത്ത് ലഭ്യമാകുന്ന സാഹചര്യങ്ങൾ മുതലാക്കി തുറമുഖങ്ങൾ വികസിപ്പിക്കുക വലിയ ബാദ്ധ്യത വരുത്തിതീർക്കുമെന്ന് തുറമുഖ വകുപ്പ് കരുതുന്നു.

അഴീക്കൽ തുറമുഖത്തിന്റെ വികസനത്തിന്, ആവശ്യമുള്ള ആഴം ഡ്രെഡ്ജ് ചെയ്ത് പുതിയ വാർഫുകൾ നിർമ്മിച്ച്, അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് ഉദ്ദേശം 4000 കോടി രൂപയുടെ വൻ പദ്ധതി നടപ്പിലാക്കാനുള്ള പദ്ധതിയുണ്ട്.

മറ്റു തുറമുഖങ്ങൾക്കും അവഗണന

അഴീക്കലിനു പുറമെ ചെറുവത്തൂർ, കാസർകോട് എന്നിവിടങ്ങളിലെ തീരങ്ങളിൽ ടൈഡൽ മെറ്റീരിയോളജിക്കൽ സ്റ്റേഷൻസ് ആരംഭിക്കാൻവേണ്ടി നടപടികളും പാതിവഴിയിലാണ്. ഈ പദ്ധതിയുടെ പ്രയോജനം മത്സ്യത്തൊഴിലാളികൾക്കും പ്രത്യേകിച്ച് പൊതുജനങ്ങൾക്കുമാണ് .

മലബാറിന്റെ തുറമുഖ വികസനത്തിൽ നിർണായക പങ്ക് വഹിക്കാൻ കഴിയുന്ന പൊന്നാനി, അഴീക്കൽ, ബേപ്പൂർ അഴീക്കൽ, പൊന്നാനി, ബേപ്പൂർ, കൊല്ലം, വിഴിഞ്ഞം കോസ്റ്റൽ ഷിപ്പിംഗ് ഓപ്പറേഷൻ പദ്ധതിയും പൂർത്തിയായില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.