തിരുവനന്തപുരം: അടുത്ത സീസണിന് മുന്നോടിയായുള്ള ഐ.പി.എൽ താര ലേലത്തിന് കൊച്ചി വേദിയാകും. ഡിസംബർ 23നാണ് ലേലം നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിന് മുന്നോടിയായി മെഗാലേലം നടന്നതിനാൽ മിനി ലേലമാകും കൊച്ചിയിൽ നടക്കുക. അതിനാൽ ഒരുദിവസം കൊണ്ട് ലേലം അവസാനിക്കും. തുർക്കിയുടെ തലസ്ഥാനം ഇസ്താംബൂൾ, ബംഗളുരു, ന്യൂുഡൽഹി, മുംബയ്, ഹൈദരാബാദ് എന്നീ നഗരങ്ങളെ ലേലത്തിന് പരിഗണിച്ചെങ്കിലും ഒടുവിൽ കൊച്ചി മതിയെന്ന് ബി.സി.സി.ഐ ഭാരവാഹികൾ തീരുമാനിക്കുകയായിരുന്നു. ടീമുകൾ അവരുടെ മുൻ തുകയിൽ മിച്ചം വന്നതുകയ്ക്കും അവർ ഒഴിവാക്കുന്ന താരങ്ങളുടെ മൂല്യത്തിനും പുറമെ ഈ വർഷത്തെ ലേലത്തിൽ ഓരോ ടീമിനും അഞ്ച് കോടി രൂപ അധികമായി ചെലവഴിക്കാനും അനുമതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |