തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിത ബാധിതർക്ക് എൻമകജെ, പുലൂർ വില്ലേജുകളിൽ സായ് ട്രസ്റ്റ് നിർമ്മാണം പൂർത്തിയാക്കിയ 55 വീടുകൾ ഈ മാസം 30നകം ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. എൻഡോസൾഫാൻ മേഖലയിലെ പുനരധിവാസം സംബന്ധിച്ച പ്രശ്നങ്ങൾ അടിയന്തിരമായി തീർക്കാൻ ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.
നിലവിൽ കുടിവെള്ളവും വൈദ്യുതിയും എത്താത്തിടത്ത് അവ എത്തിക്കാനും, റോഡുകൾ സജ്ജമാക്കാനുമുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. എൻഡോസൾഫാൻ മേഖലയിലെ ബഡ്സ് സ്‌കൂളുകൾ അടിയന്തിരമായി പ്രവർത്തനക്ഷമമാക്കാൻ സാമൂഹ്യസുരക്ഷാ മിഷനെയും കുടുംബശ്രീ മിഷനേയും ചുമതലപ്പെടുത്തും.ഈ സ്‌കൂളുകളിലെ ജീവനക്കാരുടെ കരാർ പുതുക്കൽ തുടങ്ങിയ പ്രശ്നങ്ങൾ അടിയന്തിരമായി തീർപ്പാക്കും.. ബഡ്സ് സ്‌കൂളുകൾക്ക് രജിസ്‌ട്രേഷന് പതിനെട്ടു വയസ്സിൽ താഴെയുള്ള ഇരുപതു കുട്ടികളെങ്കിലും വേണമെന്ന വ്യവസ്ഥയിൽ എൻഡോസൾഫാൻ മേഖലയിലെ ബഡ്സ് സ്‌കൂളുകൾക്ക് മാത്രമായി ഇളവു നൽകാൻ ശുപാർശ ചെയ്യും.എൻഡോസൾഫാൻ പുനരധിവാസ ഗ്രാമത്തിന്റെ ഒന്നാം ഘട്ടത്തിലെ വീടുകളുടെ നിർമാണം 2023 മേയ് മാസത്തിനകം പൂർത്തിയാക്കും. ക്ലിനിക്കൽ സൈക്കോളജി, ഹൈഡ്രോ തെറാപ്പി, കൺസൾട്ടിംഗ് ബ്ലോക്ക് എന്നിവയുടെ നിർമ്മാണമാണ് തീർക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |