കോട്ടയം . പത്തുദിവസം നീണ്ട ദർശന നാടകോത്സവത്തിന് തിരശ്ശീല വീണു. കേരളത്തിലെ പ്രൊഫഷണൽ നാടകവേദിയുടെ ഇന്നത്തെ അവസ്ഥ മനസിലാക്കാൻ കഴിഞ്ഞ നാടകോത്സവത്തിൽ വിരലിലെണ്ണാവുന്നവ ആയിരുന്നു മികച്ച നിലവാരം പുലർത്തിയത്. പ്രേക്ഷകന്റെ യുക്തി ചോദ്യം ചെയ്യുന്നതും അഭിനയമെന്തെന്നറിയാതെ അമിതാഭിനയത്തിലേക്ക് വഴുതി വീണതുമായ രണ്ടു മണിക്കൂർ നീളുന്ന പല തട്ടിക്കൂട്ട് നാടകങ്ങൾ പ്രൊഫഷണൽ നാടക രംഗത്തിന്റെ ഇന്നത്തെ ഗതികേട് വിളിച്ചോതി. പത്തിൽ ഫ്രാൻസിസ് ടി മാവേലിക്കര രചിച്ച നാലു നാടകങ്ങൾ മത്സരത്തിനെത്തിയിരുന്നു. മികച്ച രംഗപടങ്ങൾ ഏറെയും കലാരത്നം സുജാതന്റേതായിരുന്നു. എല്ലാ ദിവസവും സാംസ്കാരിക വിനിമയ പരിപാടിയും, എൻ എൻ പിള്ള അനുസ്മരണവും സ്മാരക പ്രഭാഷണവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |