കൊല്ലം: ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപിച്ചാൽ പണം ഇരട്ടിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തവർ പൊലീസ് പിടിയിൽ. തൃശൂർ തലപ്പള്ളി മണലിത്തറ വില്ലേജിൽ കണ്ടരത്ത് ഹൗസിൽ രാജേഷ് (46), തൃശൂർ അരനാട്ടുകര വില്ലേജിൽ പാലിശേരി ഹൗസിൽ ഷിജോപോൾ(45) എന്നിവരെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്.
പന്മന മനയിൽ മുറിയിൽ തയ്യിൽ വീട്ടിൽ മാക്‌സ്‌വെൽ ഐജു ജയിംസിന്റെ പക്കൽ നിന്ന് ഒരു വർഷത്തിനിടയിൽ 41,50,000 രൂപ അമിതാദായം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് കൈക്കലാക്കുകയായിരുന്നു. ചവറ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികൾ കേരളത്തിൽ സമാനരീതിയിൽ പലരെയും കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തിട്ടുണ്ട്. ചവറ പൊലീസിന്റെ അന്വേഷണത്തിൽ ഇരുവർക്കുമെതിരെ 15 കേസുകൾ ഉണ്ടെന്നും നിലവിൽ തൃശൂർ ഈസ്റ്റ് പൊലീസ് സമാനമായ തട്ടിപ്പുകേസിൽ ഇവരെ അറസ്റ്റ് ചെയ്തതായും മനസിലാക്കി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
ജില്ലയിൽ ഇവർ മറ്റാരെയെങ്കിലും ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ കബിളിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. ചവറ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ യു.പി.വിപിൻ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ നൗഫൽ, എ.എസ്.ഐ ഷാൽ വിനായകൻ, എസ്.സി.പി.ഒമാരായ തമ്പി, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |