ചവറ: മത്സ്യബന്ധനത്തിന് പോയ തടിബോട്ട് ഇരുമ്പുവള്ളം ഇടിച്ച് പൂർണമായും തകർന്ന് കടലിൽ മുങ്ങി. ബോട്ടിലുണ്ടായിരുന്ന ആറ് തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്നലെ രാവിലെ ചവറ ടൈറ്റാനിയത്തിന് പടിഞ്ഞാറ് ഭാഗത്ത് തീരക്കടലിലായിരുന്നു അപകടം. നീണ്ടകരയിൽ നിന്ന് പോയ ഗീതു ബോസ്കോയുടെ ഉടമസ്ഥതയിലുള്ള ജീമോൻ എന്ന തടിബോട്ടിലാണ് കുഴിത്തുറ സ്വദേശിയുടെ സായകം എന്ന ഇരുമ്പ് വള്ളം ഇടിച്ചത്. ബോട്ടിലെ തൊഴിലാളികളായ നീണ്ടകര സ്വദേശി മോസ്കോ പീറ്റർ (55), ജെർമ്മിയാസ്(52), ജോയി (48), കാവനാട് സ്വദേശികളായ ലൂയിസ് (50), പ്രകാശ് (50), പ്രമോദ് (47) എന്നിവരെ ഇരുമ്പുവള്ളത്തിലെ ജീവനക്കാർ രക്ഷപെടുത്തി അഴീക്കൽ ഹാർബറിലെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |