താവക്കര: പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പശ്ചാത്തലത്തിൽ, അൽപ്പമെങ്കിലും ധാർമികത ബാക്കിയുണ്ടെങ്കിൽ വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ രാജിവയ്ക്കണമെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. വൈസ്ചാൻസിലർമാരുടെ നിയമനക്കേസിലെ വിധിക്കു കൂടി കാത്തുനിന്നാൽ പൊതുസമൂഹത്തിനു മുന്നിൽ കൂടുതൽ അവഹേളിതനാകും. വി.സി.യും സിൻഡിക്കേറ്റും അധികാര ദുർവിനിയോഗം നടത്തി എന്ന് പ്രിയ വർഗീസിന്റെ നിയമനത്തിന്റെ തുടക്കം മുതൽ സംഘടന ഉന്നയിച്ചതാണ്. അധികാര കേന്ദ്രങ്ങളുടെ കുഴലൂത്തുകാരനായി മാറിയ വൈസ് ചാൻസിലർ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനാണെന്നും ശ്രമിച്ചിട്ടുള്ളത്. ഭൂരിപക്ഷത്തിന്റെ തണലിൽ എന്തു കൊള്ളയും നടത്താൻ ഇടത് നേതാക്കൾക്ക് മൗനാനുവാദം നൽകിയ വൈസ് ചാൻസിലർക്ക് ലഭിച്ച പാരിതോഷികം മാത്രമാണ് അദ്ദേഹത്തിന്റെ പുനനർനിയമനമെന്നും സംഘടന ആരോപിച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തലാക്കിയ ലീവ് സറണ്ടർ പുനസ്ഥാപിക്കുക, ഡി.എ. കുടിശ്ശിക അനുവദിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങുന്നയിച്ച് ഓർഗനൈസേഷൻ പ്രകടനം നടത്തി. പ്രസിഡന്റ് ഷാജി കരിപ്പത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി കക്കാട്ട്, മുൻ പ്രസിഡന്റ് ഇ.കെ.ഹരിദാസൻ , ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ ട്രഷറർ ജയൻ ചാലിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |