കൊച്ചി: രക്ഷിതാക്കളുടെ അശ്രദ്ധമൂലമുണ്ടാകുന്ന അപകടങ്ങളിൽ കുട്ടികളുടെ ജീവൻ പൊലിയുന്ന സംഭവങ്ങളെ ആസ്പദമാക്കി മോട്ടോർ വാഹനവകുപ്പ് നിർമ്മിച്ച ഹ്രസ്വചിത്രം "വിടരും മുമ്പേ "യുടെ പ്രകാശനം നാളെ വൈകിട്ട് അഞ്ചിന് കളമശേരി എസ്.സി.എം.എസ് കോളേജ് ഓഡിറ്റോറിയത്തിൽ ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാൻ നിർവഹിക്കും. പെരുമ്പാവൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പിതാവ് ഓടിച്ചിരുന്ന വാഹനമിടിച്ച് മരിച്ച സംഭവത്തെ കുറിച്ച് അന്വേഷിച്ച എം.വി.ഐ എൻ.കെ.ദീപു അനുഭവിച്ച മാനസിക സംഘർഷമാണ് ചിത്രത്തിന്റെ പ്രമേയം. ഇത്തരം അപകടങ്ങൾക്കെതിരെ അവബോധം ഉണർത്തുന്നതിനാണ് ഹ്രസ്വ ചിത്രം നിർമ്മിച്ചതെന്ന് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ ഷാജി മാധവൻ, എറണാകുളം ആർ.ടി.ഒ അനന്തകൃഷ്ണൻ, എൻ.കെ. ദീപു എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |