കൊല്ലം: അഞ്ച് വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടാർക്കോണം താഹമുക്കിൽ സജീനാ മൻസിലിൽ പരിപ്പ് സജീവ് എന്ന സജീവാണ്(35) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ വീട്ടിലെത്തി പ്രതി കുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്. പെൺകുട്ടിയുടെ മാതാവ് പീഡന വിവരം അങ്കണവാടി ടീച്ചറെ അറിയിക്കുകയും തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിന് പരാതി നൽകുകയുമായിരുന്നു. ഇയാൾ മുമ്പും പോക്‌സോ കേസിൽ പ്രതിയായിട്ടുണ്ട്. 2017 ൽ 6.5 കിലോ കഞ്ചാവുമായി കൊട്ടാരക്കര പൊലീസ് ഇയാളെ പിടികൂടിയിരുന്നു. പൊലീസ് സബ് ഇൻസ് പെക്ടർ സുകേഷിന്റെ നേതൃത്വത്തിൽ എസ്.ഐ ജയൻ സക്കറിയ, എ.എസ്.ഐ സന്തോഷ്, എസ്.സി.പി.ഒ സജീലാ, സി.പി.ഒ അജോ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |