കോട്ടയം. കേരള സർക്കാർ നടത്തിക്കൊണ്ടിരുന്ന സ്വജനപക്ഷപാത നിയമനങ്ങളെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ആവശ്യപ്പെട്ടു.
തൃശ്ശൂർ കേരളവർമ്മ കോളേജിൽ മുൻ എസ്.എഫ്.ഐ നേതാവിനെ അദ്ധ്യാപക ജോലിയിൽ പ്രവേശിപ്പിക്കാൻ ഒന്നാം റാങ്കുകാരിയെ ഭീഷണിപ്പെടുത്തിയും മറ്റ് വൃത്തികേടുകൾ കാട്ടിയും നിയമനം ആവശ്യമില്ലെന്ന് എഴുതി വാങ്ങിക്കുന്ന നിയമാവിരുദ്ധ നടപടിയും പുറത്തുവന്നിരിക്കുന്നു. സി.പി.എം നേതാക്കന്മാർ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗിച്ച് പാർട്ടി സഖാക്കൾക്കു വേണ്ടി കത്തുകൾ എഴുതുകയാണ്. ഇതിന് അവസാനമിടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്കും, മുഖ്യമന്ത്രിക്കും ഹൈക്കോടതി രജിസ്ട്രാർക്കും തോമസ് കത്തുകൾ അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |