പന്തളം:തീർത്ഥാടന കാലം പുരോഗമിക്കേ ക്ഷേത്രത്തിലും തിരുവാഭരണ ദർശനത്തിനും എത്തുന്ന ഭക്ത ജനങ്ങളുടെഎണ്ണം ദിനം പ്രതി കൂടുന്നു. അവധി ദിവസം കൂടിയായ ഇന്നലെ മണിക്കൂറുകൾ ക്യൂ നിന്നാണ് ആളുകൾ ദർശനം നടത്തിയത്. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ എല്ലാ ദിവസങ്ങളിലും സ്റ്റേജിൽ വഴിപാടായി വിവിധ പരിപാടികൾ അരങ്ങേറുന്നുണ്ട്. ഇന്നലെ തിരുനെൽവേലി രാമദാസ് അക്കാദമിയുടെ നേതൃത്വത്തിൽ ഭരതനാട്യവും ശേഷം ഏറനാട് വനദുർഗാ നാരായണീയ സമിതിയുടെ നേതൃത്വത്തിൽ നാരായണീയവും നടന്നു. ഉച്ചയ്ക്ക് അന്നദാന സമർപ്പണം വാവ സുരേഷ്, എസ്.എൻ.ഡി.പി യോഗം ഭാരവാഹി വി.എൻ സുകു എന്നിവർ ചേർന്ന് നിർവഹിച്ചു. വൈകുന്നേരം ഭജൻസും വേദിയിൽ നടന്നു. ശബരിമലയിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ശബരിമല ദർശനത്തിന് ശേഷം തിരികെ പോകുന്ന അന്യ സംസ്ഥാനത്ത് നിന്നുൾപ്പെടെയുള്ള അയ്യപ്പന്മാർ പന്തളത്ത് എത്തിയാണ് മടങ്ങുന്നത്. അന്യ ജില്ലയിൽ നിന്നും സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘം തിരുവാഭരണ ദർശനത്തിനായി എത്തുന്നുണ്ട്.ശബരിമലയിലെ അരവണ പ്രസാദ കൗണ്ടറുകളിൽ നീണ്ട ക്യൂവും ആയതിനാൽ വലിയ കോയിക്കൽ ക്ഷേത്രത്തിൽ കൂടുതൽ കൗണ്ടറുകൾ സ്ഥാപിക്കും. തുടർ ദിവസങ്ങളിൽ ഭക്ത ജന തിരക്ക് അനുഭവപ്പെടുന്നത് മുന്നിൽ കണ്ട് ക്ഷേത്രത്തിൽ മതിയായി ക്രമീകരണങ്ങൾ ഒരുക്കുമെന്നും അന്നദാനം ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തർക്കും ലഭ്യമാക്കും എന്നും ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി. പൃഥ്വിപാൽ സെക്രട്ടറി ആഘോഷ് വി.സുരേഷ്. കൃഷ്ണപ്രസാദ് എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |