ചണ്ഡീഗഢ്: ഹരിയാന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്ത്. 22 സീറ്റ് ബിജെപി നേടി. 15 സീറ്റുകളുമായി ആം ആദ്മി പാർട്ടിയാണ് രണ്ടാം സ്ഥാനത്ത്. തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ നവംബർ 30ന് മുമ്പ് ഹരിയാന സംസ്ഥാന സർക്കാർ ഗസറ്റിൽ കൃത്യമായി രേഖപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
143 പഞ്ചായത്തിലേയ്ക്കും 22 ജില്ലാ പരിഷത്തുകളിലേയ്ക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. അംബാല, യമുനാനഗർ, ഗുരുഗ്രാം എന്നിവയുൾപ്പെടെ ഏഴ് ജില്ലകളിലായി മത്സരിച്ച 102 സീറ്റുകളിൽ 22ലും ഭരണകക്ഷിയായ ബിജെപി വിജയിച്ചെങ്കിലും പത്ത് സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെട്ടു. സിർസ, അംബാല, യമുനാനഗർ, ജിന്ദ് എന്നിവയുൾപ്പെടെയുള്ള 15 ജില്ലാ പരിഷത്ത് സീറ്റുകളിൽ ആം ആദ്മി വിജയം നേടി. നൂറോളം സീറ്റുകളിൽ എഎപി മത്സരിച്ചിരുന്നു. ജില്ലാ പരിഷത്തിന്റെ 72 സീറ്റുകളിൽ മത്സരിച്ച ഇന്ത്യൻ നാഷണൽ ലോക്ദൾ 14 സീറ്റുകളിൽ വിജയം രേഖപ്പെടുത്തി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ കോൺഗ്രസ് മത്സരിച്ചിരുന്നില്ല. തിരഞ്ഞെടുപ്പിൽ നിരവധി സ്വതന്ത്ര സ്ഥാനാർത്ഥികൾ വിജയിച്ചത് രാഷ്ട്രീയ പാർട്ടികൾക്ക് തിരിച്ചടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |