ചായ്യോത്ത്: ലഹരിക്കെതിരെയും മൊബൈൽ ഭ്രാന്തിന് എതിരെയും ബഹുജന മനസാക്ഷി ഉണർത്തുന്ന ശക്തമായ പ്രമേയങ്ങളാണ് കാർട്ടൂൺ മത്സരത്തിൽ കണ്ടത്. കുട്ടികൾ ഫോണിന് അടിമകളാകുന്നതും കുട്ടിയെ ഉപദേശിക്കുന്ന അമ്മയും മാതാപിതാക്കൾ ഫോൺ കൊടുക്കാത്തതിന് കിണറ്റിൽ ചാടി മരിച്ച ഏഴുവയസുകാരനുമെല്ലാം പ്രമേയമാക്കി കാർട്ടൂൺ വരച്ച തച്ചങ്ങാട് ജി എച്ച് എസിലെ കെ. വി അഭിരാമിയാണ് ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്. മദ്യത്തിനും മയക്കുമരുന്നിനും പുകവലിക്കും അടിമകളായി തകർന്നു വീഴുന്ന കുടുംബവും ലഹരിക്ക് അടിമകളാകുന്ന കുട്ടികളുടെ ദുരന്തവും മനോഹരമായി വരച്ച ജി.എച്ച്. എസ്.എസ് ബന്തടുക്കയിലെ പി.നിദേവിനാണ് ഹയർ സെക്കൻഡറി കാർട്ടൂണിൽ ഒന്നാം സ്ഥാനം. ഉദുമ ജി എച്ച് എസ് എസിലെ എം. പ്രജ്വൽ പ്രകാശ് രണ്ടാംസ്ഥാനം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |