മൊഗാഡീഷു : കിഴക്കേ ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ തലസ്ഥാനമായ മൊഗാഡീഷുവിൽ പ്രസിഡൻഷ്യൽ പാലസിന് സമീപമുള്ള ഒരു ഹോട്ടലിൽ പ്രാദേശിക ഭീകരസംഘടനയായ അൽ ഷബാബ് നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് ഹോട്ടൽ അൽ ഷബാബ് ഭീകരർ പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് ഹോട്ടലിനുള്ളിൽ സ്ഫോടനങ്ങളും വെടിവയ്പുമുണ്ടായി. നീണ്ട 20 മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിനൊടുവിൽ ഇന്നലെ സൊമാലിയൻ സൈന്യം ഹോട്ടൽ തിരിച്ചുപിടിച്ചു. മരിച്ചവരിൽ 8 പേർ സാധാരണക്കാരാണ്. ഒരാൾ സൈനികനും മറ്റുള്ളവർ ഭീകരരുമാണ്. 60 പേരെ ഹോട്ടലിൽ നിന്ന് രക്ഷപെടുത്തി. ആക്രമണ സമയം ഹോട്ടലിലുണ്ടായിരുന്ന ഒരു മന്ത്രിക്ക് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |