SignIn
Kerala Kaumudi Online
Saturday, 27 April 2024 1.55 AM IST

കെ - റെയിൽ കുരുക്കിൽ വിദേശപഠന സ്വപ്നം

photo

മുൻകാലങ്ങളെ അപേക്ഷിച്ച് യു.കെ, യു.എസ്.എ, ഓസ്‌ട്രേലിയ,ന്യൂസിലാൻഡ് തുടങ്ങിയ വിദേശരാജ്യങ്ങൾ നല്കുന്ന 'പഠനത്തോടൊപ്പം തൊഴിൽ' എന്ന ആശയം യുവതലമുറകൾക്ക് ആവേശമാണ്. ഇരുപതുലക്ഷത്തിനു മുകളിൽ വേണ്ടിവരുന്ന പഠനചെലവിനായി യുവതലമുറ ബാങ്ക് വായ്പയ്ക്കു നെട്ടോട്ടം ഓടുമ്പോൾ സിൽവർ ലൈൻ പ്രതിബന്ധമാവുകയാണ്.

ഈട് നൽകാൻ ഉദ്ദേശിക്കുന്ന വസ്തു സിൽവർലൈൻ സർവേയിൽ അകപ്പെട്ടു എന്ന ഒറ്റക്കാരണത്താൽ വായ്പ നിഷേധിക്കപ്പെട്ട അനേകം ചെറുപ്പക്കാരുടെ ജീവിതം ദുസഹമായിരിക്കുകയാണ്.

സർവേയിൽപ്പെടുന്ന വസ്തു ഈടായി എടുക്കാൻ ബാങ്കുകൾക്ക് നിയമപരിരക്ഷ ഉറപ്പാക്കും വിധം ഒരു ഉത്തരവിന് സർക്കാർ തയാറാകുന്നില്ല . ഉത്തരവില്ലാതെ പൊതുമേഖലാ ബാങ്കുകൾ വായ്‌പ നല്കില്ല.

വിദേശരാജ്യങ്ങളിലെ നാല്പതോളം സർവകലാശാലകളെ പങ്കെടുപ്പിച്ചു മലയാളി വിദ്യാർത്ഥികൾക്ക് വിദേശപഠന സൗകര്യം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ സ്ഥാപനമായ 'ഒഡെപെക്ക് ' തിരുവനന്തപുരം എറണാകുളം കോഴിക്കോട് എന്നിവിടങ്ങളിൽ അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനത്തിന് തുടക്കം കുറിക്കുമ്പോഴും മഞ്ഞക്കല്ലിൽ തട്ടിനിൽക്കുന്ന വായ്പകൾക്ക് ശാശ്വത പരിഹാരം വേണമെന്ന വസ്തുത വിസ്മരിക്കപ്പെടുകയല്ലേ?

പഠനത്തോടൊപ്പം വരുമാനവും എന്ന കാഴ്ചപ്പാട് യുവാക്കളെ വിദേശ സർവകലാശാലകളിലേക്ക് ആകർഷിക്കുന്നു.

കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി കേരളത്തിലും അന്യ സംസ്ഥാനങ്ങളിലും എൻജിനീയറിംഗിനും നഴ്സിംഗിനും ബാങ്ക് വായ്പ്പയെടുത്ത് ഇടയ്ക്കുവച്ച് പഠനം നിറുത്തിപ്പോയവരുടെ കണക്ക് മുപ്പത് ശതമാനത്തോളം എത്തിക്കഴിഞ്ഞു.

സുനിൽ.എസ്.വൈ

കൊല്ലം
ഫോൺ - 9847862420

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K - RAIL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.