ഇസ്ലാമാബാദ്: പാകിസ്ഥാന്റെ സൈനിക മേധാവിയായി ലെഫ്. ജനറൽ അസിം മുനീർ ഇന്നലെ ചുമതലയേറ്റു. റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തായിരുന്നു ചടങ്ങ്. ആറ് വർഷം സൈനിക മേധാവിയായിരുന്ന ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ കാലാവധി ഇന്നലെ അവസാനിച്ചു.
ചാരസംഘടനയായ ഐ.എസ്.ഐയുടെ മുൻ തലവനായിരുന്നു അസിം മുനീർ. മുനീർ ഐ.എസ്.ഐ മേധാവിയായിരിക്കെയാണ് പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് പുൽവാമയിൽ ഭീകരാക്രമണം നടത്തിയത്. 2018 ഒക്ടോബർ മുതൽ എട്ട് മാസം മാത്രം പദവിയിലിരുന്ന മുനീറാണ് ഏറ്റവും കുറവ് കാലം ഐ.എസ്.ഐ മേധാവി സ്ഥാനം വഹിച്ച ഉദ്യോഗസ്ഥൻ. 1986 മുതൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന മുനീർ റാവൽപിണ്ടിയിലെ സൈനികാസ്ഥാനത്ത് ക്വോർട്ടർ മാസ്റ്റർ ജനറലായി പ്രവർത്തിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |